2007-12-18

ന്റപുരാണം

ന്റ എന്നതിന്റെ എഴുത്തുരൂപം പണ്ടുകാലങ്ങളില്‍ അച്ചടിച്ചിരുന്നത്‌ എങ്ങനെയൊക്കെ ആയിരുന്നു എന്ന്‌ നോക്കുക:

18-ആം നൂറ്റാണ് : ന്‍‌ററ
19-ആം നൂറ്റാണ്ട്, 1970 വരെ: ന്‍‌റ
1970-ന് ശേഷം‍: ന്റ-യും ന്‍‌റ-യും ഇടകലര്‍ന്ന്‌

1970 മുമ്പ് അച്ചടിച്ചതും ‘ന്റ‘ എന്നെഴുതിയിട്ടുമുള്ളതായ ഒരു പുസ്തകം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍ ഒരു ഫോട്ടോയോ സ്കാനോ അയച്ചാല്‍ സന്തോഷം.


വര്‍ഷം 1772




വര്‍ഷം 1868

ലിങ്ക്

വര്‍ഷം 1920


വര്‍ഷം 1972


വര്‍ഷം 1984

വാക്കുകളില്‍ പ്രത്യയങ്ങള്‍ ചേരുന്ന നിയമങ്ങള്‍

വാ‍ക്കവസാനിക്കുന്നത്‌ താഴെ പറയുന്ന രീതിയിലായാല്‍ ‘ഉടെ’ അല്ലെങ്കില്‍ ‘ന്റെ’ ചേര്‍ക്കുന്ന വിധം:
വാക്കവസാനിക്കുന്നത്‌
‘ഉടെ’ അല്ലെങ്കില്‍ ‘ന്റെ’ ചേര്‍ക്കുന്നത്
അ, ഇ, എ, ഒ +യുടെ
+വിന്റെ
്, ചില്ല് +ഇന്റെ
ദീര്‍ഘസ്വരം + ം+മിന്റെ
ഹ്രസ്വസ്വരം + ം-ം +ത്തിന്റെ


എക്സപ്ഷനുകള്‍:
അവള്‍
അവളുടെ
അവര്‍
അവരുടെ

(ഏത്‌ ഭാഷയിലും എക്സപ്ഷനുകള്‍ ഉണ്ടാവുക സര്‍വ്വ സാധാരണമായ വാക്കുകളിലാണ് എന്നതിനാല്‍ ഇവ സ്വാഭാവികമാണെന്ന്‌ പറയാം)


ഈ നിയമങ്ങളെ മെച്ചപ്പെടുത്താനുള്ള വഴികളും തെറ്റുകളും ചൂണ്ടിക്കാണിച്ചാല്‍ സന്തോഷം.


2007-11-12

വായനാലിസ്റ്റിലെ സെലക്ഷന്‍

വായനാലിസ്റ്റിനെ പറ്റി പരാജിതന്‍ ലളിതമായി വിവരിക്കുന്നത്‌ ആദ്യമേ വായിക്കണം.

എഴുത്തുകാരന് ബ്ലോഗ് ആത്മാവിഷ്ക്കാരമായിരിക്കുമ്പോലെ വായനക്കാരന്റെ സെല്‍ഫ് എക്സ്പ്രഷനാണ് വായനാലിസ്റ്റ്. വായനാലിസ്റ്റിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്കെല്ലാം അതുകൊണ്ട് ബ്ലോഗില്‍ ഒരു കൌണ്ടര്‍പാര്‍ട്ട് ചോദ്യവും ഉത്തരവും കിട്ടും. ഉദാഹരണത്തിന്, വായനാലിസ്റ്റില്‍ സുഹൃത്തുക്കളെയും ഒരു പ്രത്യേക രാഷ്ട്രീയത്തെയും പ്രമോട്ട് ചെയ്യുന്നവരുണ്ടാവാന്‍ സാധ്യതയില്ലേ എന്നചോദ്യമെടുക്കുക. ബ്ലോഗിലേ പോലെ തന്നെ, വായനാലിസ്റ്റിന്റെ പരമാധികാരി വായനക്കാരനാണ്; ഒരു വായനക്കാരന്‍ ആ വഴി തിരഞ്ഞെടുക്കുകയാണെങ്കില്‍ അത്‌ സംഭവിക്കും. എന്നാല്‍ പരാജിതന്‍ പറഞ്ഞതുപോലെ, അത്‌ ഒരു എഴുത്തുകാരന്‍ ബ്ലോഗിലെന്നതുപോലെ, വായനക്കാരന്‍ താന്‍ ഇങ്ങനെയാണ് എന്ന്‌ ലോകത്തിനോട് വിളിച്ചുപറയലാണ് - അതുതന്നെയാണോ പറയേണ്ടത്‌ എന്ന്‌ അതിന്റെ ഉടമസ്ഥന്‍ തന്നെ ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്യണം.

ഒരു വരി പോലും എഴുതാതെ സെല്‍ഫ് എക്സ്പ്രഷന്‍ സാധ്യമാണ് എന്നത്‌ എന്തുമാത്രം പുതിയസാധ്യതകള്‍ തരും, അത്‌ എത്രയോ പേരേക്കൂടി എനേബിള്‍ ചെയ്യും എന്ന്‌ ആലോചിച്ചുനോക്കുക. ഇതുവരെ അണ്‍‌ഓര്‍ഗനൈസ്ഡ് ആയിരുന്ന വായനക്കാരന്റെ കമ്മ്യൂണിറ്റി അങ്ങനെ ഒരു തട്ടകം കണ്ടെത്തുകയാണ്. ഇത്‌ തീര്‍ച്ചയായും രാഷ്ട്രീയപരം കൂടിയാണ്. പ്രത്യേകിച്ചും വായനാലിസ്റ്റുകളുടെ മുകളില്‍ മാത്രം സാധ്യമാവുന്ന സമാനവായനയുടെ അഗ്രിഗേഷന്‍ മുതലായ അനാലിസിസുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍. ഇത്രപേര്‍ ഈ ഒരു ആശയം ബ്ലോഗുകളില്‍ അവതരിപ്പിച്ചിരിക്കുന്നു, അനുകൂലിച്ചിരിക്കുന്നു എന്നൊക്കെ സെര്‍ച്ച് ചെയ്ത്‌ കണ്ടുപിടിച്ച്‌ അനലൈസ് ചെയ്യാന്‍ എളുപ്പമല്ലല്ലോ. എന്നാല്‍ വായനാലിസ്റ്റുകളില്‍ എത്രപേര്‍ ഒരു പോസ്റ്റ് ശ്രദ്ധിച്ചിരിക്കുന്നു എന്ന്‌ കണ്ടുപിടിക്കുക എളുപ്പവുമാണ്. ഇത്‌ വായനാലിസ്റ്റുകളുടെ മാത്രം പ്രത്യേകതയാണ്‌.

വായനയുടെ സെലക്ഷന്‍ എന്ന പ്രോസസ് എഴുത്തുകാരന്റെ പക്ഷത്തുനിന്നും വായനക്കാരന്റെ പക്ഷത്തുനിന്നും വ്യത്യസ്തമായി കാണപ്പെടുന്നു. അതില്‍ എഴുത്തുകാരന്‍ കാംഷിക്കുന്നത്‌ ഫെയര്‍നെസ്സ് ആണ് - ചില എഴുത്തുകാര്‍ തഴയപ്പെടരുത്‌. അതുതന്നെയാണ് അനംഗാരിയും, അഞ്ചല്‍ക്കാരനും മറ്റും ഈ പോസ്റ്റിന്റെ കമന്റുകളായി പറയുന്നത്‌.

എന്നാല്‍ അത്‌ വായനക്കാരന്റെ പക്ഷത്തുനിന്നും നോക്കുമ്പോള്‍ ഇങ്ങനെയല്ല കാണപ്പെടുക. വായനക്കാരന്റെ മുന്നിലെ പ്രോബ്ലം ഇതാണ് “എനിക്ക്‌ 3 പോസ്റ്റുകള്‍ വായിക്കാനുള്ള സമയമുണ്ട് - അല്ലെങ്കില്‍ - ബ്ലോഗുകള്‍ വളരെ അടിപൊളിയാണെന്ന്‌ കേട്ടു; എനിക്ക്‌ പറ്റിയ മൂന്നെണ്ണം കാണിച്ചു തരൂ”. വളരെ റീസണബിള്‍ ആയ ചോദ്യം. ഇതിന് ഫെയര്‍നെസ്സ് കാംഷിക്കുന്ന എഴുത്തുകാരുടെ ഗില്‍ഡിന്റെ ഉത്തരം ഇതുവരെ ഉണ്ടായിട്ടുള്ള അമ്പതിനായിരം പോസ്റ്റുകളില്‍ നിന്നും ഏതെങ്കിലും 3 എണ്ണം (റാന്റം ആയി) എടുത്തുവായിക്കൂ. പക്ഷെ, എഴുത്തുകാരന് വളരെ പ്രധാനമായ ഫെയര്‍നെസ്സിനെ പറ്റി വായനക്കാരന്‍ ആകുലചിത്തനല്ല. അവന് നല്ല പോസ്റ്റുകിട്ടുക എന്നതാണ് പ്രധാനം. അതിന് പലര്‍ക്കും ഇഷ്ടപ്പെട്ട പോസ്റ്റുകളില്‍ നിന്നു മൂണ്ണെണ്ണം എടുക്കുന്നതാവും ബുദ്ധി.

അതായത്‌ എഴുത്തുകാരന്റെ ഫെയര്‍നെസ്സും വായനക്കാരന്റെ സെലക്ഷനും പരസ്പരം വൈരുധ്യാത്മകമാണ്. അതേസമയം, വായനയും എഴുത്തും പരസ്പരപൂരകങ്ങളായതുകൊണ്ട് ഇതുരണ്ടിന്റേയും കോമ്പ്രമൈസ് തന്നെയാണഭികാമ്യം. അതായത്‌, സെലക്ഷന്‍ ചോദിക്കുന്ന വായനക്കാരന്, 50,000-ല്‍ നിന്നും ഏതെങ്കിലും 3 എണ്ണം കൊടുക്കുന്നതിനുപകരം, കുറച്ചുപേര്‍ക്ക്‌ വായിച്ചിഷ്ടപ്പെട്ടത് കൊടുക്കുന്നതാവും നല്ലത്‌; അത് ഏറ്റവും കൂടുതല്‍ വായനാലിസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതാവണം എന്ന്‌ നിര്‍ബന്ധം പിടിക്കേണ്ടതില്ല - അത്‌ ഒരു ജനറല്‍ വായനക്കാരന് പ്രത്യേകിച്ചൊരു സെലക്ഷന്‍ ഇമ്പ്രൂവ്മെന്റും നല്‍കുന്നില്ല. (ഈ ബാലന്‍സ് http://vayanalist.blogspot.com തരുന്നുണ്ടെന്ന്‌ തന്നെയാണെന്റെ വിശ്വാസം.)

മറ്റു ചര്‍ച്ചകള്‍:
അഞ്ചല്ക്കാരന്റെ കാളമൂത്രവും ചില റിയാലിറ്റി ഷോ തരം...
വായനാലിസ്റ്റുകളും അനുബന്ധ ചിന്തകളും

2007-11-03

സ്വതന്ത്രസോഫ്റ്റ്വെയര്‍ എല്ലാം അല്ല

സ്വതന്ത്രസോഫ്റ്റ്വെയര്‍ എവിടെ ഇറിലവന്റാകുന്നു എന്നതാണ് ഈ ലേഖനത്തില്‍. അതിന്റെ നല്ലവശങ്ങളെ പറ്റിയുള്ള ലിങ്കുകള്‍ താഴെയുള്ള കമന്റുകളിലായി പലരും കൊടുത്തിട്ടുണ്ട്.
--

ഒരു സാധാരണ യൂസറെ സംബന്ധിച്ചിടത്തോളം സ്വതന്ത്ര സോഫ്റ്റ്വെയറിനെ ഒരു ധര്‍മ്മാശുപത്രി*യോടുപമിക്കാം.

ധര്‍മ്മാശുപത്രി നല്ലതാണ്. ഞാന്‍ ധര്‍മ്മാശുപത്രിയില്‍ പോകേണ്ടതിനും സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉപയോഗിക്കേണ്ടതിനും തീര്‍ച്ചയായും പ്രത്യക്ഷത്തില്‍ തന്നെ കാര്യമുണ്ട്. എന്നാല്‍ നാട്ടിലെ എല്ലാ ആശുപത്രിയും ധര്‍മ്മാശുപത്രിയാവുമോ. ഇല്ലല്ലോ. അതുപോലെ, സ്വതന്ത്രസോഫ്റ്റ്വെയര്‍ അത്യന്തം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെങ്കിലും സോഫ്റ്റ്വെയര്‍ ലോകം മുഴുവന്‍ സ്വതന്ത്രസോഫ്റ്റ്വെയറിലാവുമോ? ഇല്ല. അതിലെ വലിയൊരു പങ്കുപോലുമാവില്ല. നിങ്ങളുടെ ചുറ്റുമുള്ളവരെ നോക്കുക, ഇന്ന്‌ സോഫ്റ്റ്വെയറില്‍ പ്രര്‍ത്തിക്കുന്നവര്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ എത്ര ശതമാനം സ്വതന്ത്രസോഫ്റ്റ്വെയറിനുവേണ്ടി ചിലവാക്കുന്നുണ്ട്? അത്രതന്നെയേ സോഫ്റ്റ്വെയറിന്റെ ലോകത്തിലെ ക്രയവിക്രയത്തില്‍ നാളെ സ്വതന്ത്രസോഫ്റ്റ്വെയറിനുണ്ടാവൂ. ഇന്നത്തെ പ്രവര്‍ത്തനമാണല്ലോ നാളത്തെ പ്രോഡക്റ്റ്.

സ്വതന്ത്രസോഫ്റ്റ്വെയറില്‍ പലകോഡും റീയൂസ് ചെയ്യപ്പെടുന്നതുകൊണ്ടുള്ള കൊണ്ട് ഈ ശതമാനക്കണക്ക്‌ കിറുകൃത്യമാവില്ല എന്നുകൂടി പറഞ്ഞോട്ടേ. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിലും റീയൂസബിലിറ്റി ഇല്ലെന്ന്‌ വിചാരിക്കരുത്‌. ധാരാളം റീയൂസബിള്‍ കോഡ് പണംകൊടുത്ത്‌ വാങ്ങാന്‍ കിട്ടും. അതിന് പണത്തില്‍ കണക്കുപറയുന്നു എന്നുമാത്രം.

ഇനി ഡെസ്ക്‍ടോപ് അപ്ലിക്കേഷനുകള്‍ പലതും സ്വതന്ത്രസോഫ്റ്റ്വെയാല്‍ കുത്തകകള്‍ മുഴുവന്‍ അവരുടെ കമ്പനിപൂട്ടി വേറേ പണിക്ക് പോകുമോ? ഇല്ല. മറിച്ച്‌ ഫ്രീ ആയതിനുമുകളില്‍ ഫ്രീ അല്ലാത്തതെന്തുചെയ്യാം എന്നാലോചിക്കും. അതുണ്ടാക്കും, മാര്‍ക്കറ്റ് പിടിക്കും ... പഴയ പരിപാടി. ഈ ചക്രം ഇങ്ങനെ അനുസ്യൂതം തുടരും. BSD യുണീക്സിന്റെ മുകളിലുണ്ടാക്കിയിരിക്കുന്ന വളരെ പോപ്പുലറായ ആപ്പിള്‍ OS X ആണ് ഒരുദ്ദാഹരണം.

സ്വതന്ത്രസോഫ്റ്റ്വെയര്‍ വച്ച്‌ പറ്റാവുന്ന അത്ര പണമുണ്ടാക്കൂ എന്നു് സ്റ്റാള്‍മാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അതിന് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്‌ ഒരു സര്‍വീസ് മോഡലാണ്. അതാ‍യത്‌ സോഫ്റ്റ്വെയര്‍ സ്വതന്ത്രമാണെങ്കിലും അതിന്റെ സര്‍വീസിന് കനത്തതുക ഈടാക്കുക. നമ്മുടെ ഉപമയില്‍, ധര്‍മ്മാശുപത്രിയുടെ സ്പെഷല്‍ വാര്‍ഡില്‍ കിടക്കാന്‍ ഭീമമായ ഫീസ് ഈടാക്കുക. വീട്ടില്‍ കപ്പകൃഷി ചെയ്യുന്നവനോട്, നീ നിന്റെ വീട്ടിലെ കപ്പ ഫ്രീ ആയി പിഴുതെടുക്കാന്‍ സമ്മതിക്കൂ; നിന്റെ കിള ഉഗ്രനാണെന്നങ്ങനെ നാട്ടുകാരറിയും; അപ്പോള്‍ എല്ലാവരും നിന്നെ കിളയ്ക്കാന്‍ വിളിക്കും; അങ്ങനെ നിനക്ക്‌ അന്നത്തിന് മുട്ടുണ്ടാവില്ല എന്നു പറയുമ്പോലെ.

ഈ മോഡലിന്റെ കുഴപ്പം എന്താണെന്നുവച്ചാല്‍, ഇത്‌ പ്രായോഗികമാവുക വളരെ കോമ്പ്ലെക്സ് ആയ സോഫ്റ്റ്വെയര്‍ഘടകങ്ങള്‍ക്കാണ്. ഉദാഹരണം gcc, sun os മുതലായവ; അല്ലെങ്കില്‍ സോഫ്റ്റ്വെയറും സെര്‍വീസും ഫ്രീ കൊടുത്ത്‌ പരസ്യം മുതലായ മറ്റുകച്ചവടങ്ങള്‍ നടത്തുന്നവര്‍ക്ക്. എന്നാല്‍ വരമൊഴി (മനസ്സിലാവുന്ന ഒരുദാഹരണം മാത്രം) പോലുള്ള ചെറിയ സോഫ്റ്റ്വെയറുകള്‍ക്ക്‌ ഈ മോഡല്‍ വര്‍ക്ക് ചെയ്യില്ല. കാരണം അതിലെ പ്രശ്നങ്ങള്‍ ഫിക്സ് ചെയ്യാനും കൂട്ടിച്ചേര്‍ക്കാനും എനിക്ക്‌ ഭീമമായ തുകതരേണ്ടതില്ല; ആര്‍ക്കും സാധിക്കും. പനി, ചുമ എന്നീ ചെറുരോഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ക്ലിനിക്കിന്റെ സ്പെഷല്‍ വാര്‍ഡ് കാലിയടിച്ചു കിടക്കുമ്പോലെ. സത്യത്തില്‍, 2-3 കൊല്ലം വരമൊഴിയില്‍ ഈയൊരു മോഡല്‍ പരീക്ഷിച്ചിരുന്നു. അതിന്‍ പ്രകാരം ഏതെങ്കിലും ഫോണ്ട് ചേര്‍ക്കാന്‍ 1000 രൂപയായിരുന്നു ചോദിച്ചിരുന്നത്‌. ഈ മൂന്നുകൊല്ലത്തില്‍ ഒരാള്‍മാത്രം വന്ന്‌ ഒരു ഫോണ്ടിനുവേണ്ടിയുള്ള സ്പെഷല്‍ വരമൊഴി വാങ്ങിച്ചു. അത്ര തന്നെ.

സ്റ്റാള്‍മാന്റെ ഈ വിപണനരീതിയുടെ വിരോധാഭാസം, അത്‌ പിന്തുണയ്ക്കുന്നത്‌ വലിയ കുത്തകകളെയാണ്; ചെറിയ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെ അല്ല എന്നതാകുന്നു. സൂക്ഷിച്ചുനോക്കിയാല്‍, അടിസ്ഥാനപരമായി പ്രശ്നം, സോഫ്റ്റ്വെയര്‍ ഉല്പന്നങ്ങളുടെ വിപണനത്തിന് ധനം ഉപയോഗിച്ചുള്ള ഒരു മാര്‍ഗ്ഗം അത്‌ മുന്നോട്ട് വയ്ക്കുന്നില്ല എന്നതാണ്.

ചെയ്യുന്ന ഉപകാരത്തിന് പണം കിട്ടണം എന്നത് അന്നന്നത്തെ അപ്പം കണ്ടത്തേണ്ട ഏതൊരുവന്റേയും ആവശ്യമാണ്. ഞാനെഴുതിയ സോഫ്റ്റ്വെയര്‍ അപ്ലിക്കേഷന്‍, ഞാന്‍ അതുപയോഗിക്കുന്നവനോടുചെയ്ത ഉപകാരമാണ്. അതിന് പണത്തില്‍ കണക്ക്‌ പറയുന്നത്‌ ന്യായമാണ്. ഞാന്‍ വരമൊഴി എഴുതി അതിന്റെ സോര്‍സ് എല്ലാവര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാന്‍ പാകത്തിലിട്ടാല്‍ ലോകം കൂടുതല്‍ നല്ല സ്ഥലമാവും എന്നതൊക്കെ സമ്മതിക്കുന്നു; എന്നാല്‍ ആരാണ് എനിക്ക്‌ അരിവാങ്ങാന്‍ പൈസ തരിക? ഞാന്‍ വരമൊഴി ഉപഭോക്താവിന് ചെയ്തുകൊടുത്ത നന്മയെ അളക്കുന്നതും ഞങ്ങള്‍ തമ്മില്‍ ആ അളവിന്റെ കാര്യത്തില്‍ ചേര്‍ച്ചയിലെത്തുന്നതും നടക്കുന്നതെവിടെ വച്ച്‌? (ഇതാണ് പണവിനിമയത്തില്‍ കലാശിക്കുന്ന മാര്‍ക്കറ്റ് പ്ലേസ് നെഗോസിയേഷന്‍). കൊള്ളലാഭത്തെ പറ്റിയല്ല ഈ പറയുന്നത്‌. ചെറിയ ഉപകാരത്തിന് ചെറിയ തുക. ഉദാഹരണത്തിന് ഒരു വരമൊഴി ഉപഭോക്താവിന് 50 രൂപ എന്നു വച്ചോളൂ. ചുരുക്കത്തില്‍, സോഫ്റ്റ്വെയറെഴുതിവിറ്റ് പൈസയുണ്ടാക്കാന്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ അനുയോജ്യമല്ല.

അതേസമയം പ്രൊപ്രൈറ്ററി മോഡല്‍ ഇവിടെ കൃത്യമായ ഒരുത്തരം തരുന്നുണ്ട്. നിന്റെ കണ്ടുപിടുത്തം പേറ്റന്റ് ചെയ്യുക, സോര്‍സ് കോഡ് കൊടുക്കാതിരിക്കുക. ഓരോ ഡൌണ്‍ലോഡിനും മാര്‍ക്കറ്റ് നിലവാരമനുസരിച്ചൊരു തുക ഈടാക്കുക. ഏതെങ്കിലും എന്‍‌ക്രിപ്ഷന്‍ മെത്തേഡു വച്ച്‌ എക്സിക്യൂട്ടബിളിനെ കോപ്പി ചെയ്യപ്പെടാതെ സംരക്ഷിക്കുക. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ക്ക് അവശ്യം ഉണ്ടാവേണ്ട മാര്‍ക്കറ്റ് പ്ലേസ് ഇനിയും ഉണ്ടായിട്ടില്ല എന്നാണെന്റെ പക്ഷം. ചെറിയ സോഫ്റ്റ്വെയര്‍ നിര്‍മ്മതാക്കള്‍ക്ക്‌ വളരെ കുറഞ്ഞ തുകയ്ക്ക്‌ (ഉദാ: $0.50 - $10) ചെറിയ സോഫ്റ്റ്വെയര്‍ കമ്പോണന്റുകള്‍ വളരെ സുഗമമായി, സുരക്ഷിതമായി ഉപഭോക്താക്കള്‍ക്ക്‌ വില്‍ക്കാനാവുന്ന ഒരു സ്ഥലം.

നിങ്ങള്‍ തീ കണ്ടുപിടിച്ചു എന്ന്‌ കരുതുക. അതിന്റെ കോപ്പി ഗ്നൂ ഉപയോഗിച്ച്‌ നിങ്ങള്‍ വിതരണം ചെയ്യുന്നു എന്നും. വേറേ ഒരാള്‍ ആ തീ ഉപയോഗിച്ച്‌ ഓടുന്ന വണ്ടിയും കണ്ടുപിടിച്ചു. ഗ്നൂ അയാളെ ആ വണ്ടിയുടെ ടെക്നിക്ക് എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു. പകരം വണ്ടി മെക്കാനിക്കായി നിനക്ക്‌ ഇഷ്ടം പോലെ പൈസയുണ്ടാക്കാമല്ലോ എന്ന്‌ പറയുന്നു. തീര്‍ച്ചയായും ഇത്‌ എല്ലാവര്‍ക്കും യോജിച്ചതാവില്ല. സോഫ്റ്റ്വെയറുകളെ ധര്‍മ്മം മാത്രമായി കാണുന്ന BSD-ല്‍ ഈ താത്വികപ്രശ്നമില്ല. തീപോലെ വായുപോലെ സോഫ്റ്റ്വെയറും ഇനിയുണ്ടാവുന്ന കണ്ടുപിടുത്തങ്ങള്‍ നിങ്ങള്‍ കുറച്ചുകാലത്തേയ്ക്ക് ആര്‍ക്കും പറഞ്ഞുകൊണ്ടുക്കുന്നില്ല എന്നോ, പൈസയുണ്ടാക്കാനാണോ, എന്നൊന്നും അവര്‍ക്ക്‌ പ്രശ്നമല്ല. അതുകൊണ്ട് തന്നെ, BSD സോഫ്റ്റ്വെയറുകള്‍, പ്രൊപ്പൈറ്ററി സോഫ്റ്റ്വെയര്‍ ഉണ്ടാക്കേണ്ടാക്കാനോ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉണ്ടാക്കാനോ ഉപയോഗിക്കാം. ഇന്ന്‌ തീയും വായുവും എങ്ങനെയാ‍ണോ അതുപോലെ സ്വതന്ത്രം. അത്‌ ഏത് രീതിയിലുമുള്ള ഇന്നവേഷനെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ഗ്നൂ സ്വതന്ത്രരീതിയിലുള്ള ഇന്നവേഷനെ മാത്രം പ്രോത്സാഹിപ്പിക്കുന്നു. ഇന്ന്‌ മലയാളം കമ്പ്യൂട്ടിംഗില്‍ വേണ്ടത്‌ പ്രൊപ്രൈറ്ററിയോ സ്വതന്ത്രമോ എന്ന്‌ നോക്കാതെ എല്ലാ ഇന്നവേഷനേയും പ്രോത്സാഹിപ്പിക്കുന്ന രീതിയാണ്. അതുകൊണ്ട് BSD ആണ് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ക്ക് കൂടുതല്‍യോജിച്ചതും.

സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ ഇറിലവന്റാവുന്ന മറ്റൊരു സ്ഥലം ഇനി വരുന്ന ക്ലൌഡ് കമ്പ്യൂട്ടിംഗ് ആണ്. ആദ്യം മൈക്രോസോഫ്റ്റ് വേഡ് ഉണ്ടായിരുന്നു; പിന്നീട് അതിനൊപ്പം നില്‍ക്കുന്ന ഓപ്പണ്‍ ഓഫീസ് സ്വതന്ത്രസോഫ്റ്റ്വെയറിലുണ്ടായി. പക്ഷെ, നാളെ എല്ലാവരും അവരുടെ എഡിറ്റിംഗ് ആവശ്യങ്ങള്‍ നടത്തുന്നത്‌ ഇന്റര്‍നെറ്റിലാണെങ്കിലോ. മറ്റുരണ്ടും ഇറിലിവന്റായില്ലേ. ഇതുപോലെ ഓരോ സ്വതന്ത്രസോഫ്റ്റ്വെയറും ഒരു ഇറിലവന്‍സ് നേരിടുന്നുണ്ട്. നാളെ, ഡിവൈസ് ഡ്രൈവറുകള്‍ സ്വതന്ത്രമാണ് എന്ന്‌ പറയുമ്പോലെ വലിയ കാര്യമൊന്നുമില്ലാത്തതാവും സ്വതന്ത്രസോഫ്റ്റ്വെയറുകളുടെ കാര്യവും - ക്ലൌഡ് കമ്പ്യൂട്ടിംഗില്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ അതിനെ സ്ഥാനം കണ്ടുപിടിച്ചില്ലെങ്കില്‍.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ ചര്‍ച്ചചെയ്യുന്ന ഒരനുബന്ധപ്രശ്നം സോഫ്റ്റ്വെയര്‍ പേറ്റന്റുകളുടേതാണ്. അമേരിക്കയിലെ പേറ്റന്റുകളുടെ കാലാവധി 17 വര്‍ഷം എന്നത്‌ വളരെ കൂടുതലാണ്. ഓരോ പ്രോഡക്റ്റിന്റേയും ലൈഫ്‌സൈക്കിളിന് അനുപാതികമാ‍യിരിക്കണം പേറ്റന്റ് കാലാവധി. മെഡിക്കല്‍ രംഗത്ത്‌ അത്രയും വര്‍ഷങ്ങള്‍ ടെസ്റ്റിംഗ് കഴിഞ്ഞ് പ്രോഡക്റ്റിറങ്ങാന്‍ വേണ്ടിവന്നേക്കും. എന്നാല്‍ സോഫ്റ്റ്വെയറിന്റെ കാര്യത്തില്‍ അത്രയും വര്‍ഷങ്ങള്‍ ആവശ്യമില്ല. 5-6 മതിയാവും എന്നാണ് എന്റെ തോന്നല്‍. അമേരിക്ക ആവശ്യമില്ലാത്ത കാര്യങ്ങളും പേറ്റന്റ് ചെയ്യാന്‍ സമ്മതിക്കുന്നുണ്ട്. അതൊഴിവാക്കാനായി ചെയ്യാവുന്ന കാര്യം, ഒരു സംഗതി പേറ്റന്റിനപേക്ഷിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ അതുതന്നെ വേറേ ആരെങ്കിലും അതേ സംഗതി തന്നെ പേറ്റന്റ് ചെയ്യാന്‍ ശ്രമിക്കുന്നെങ്കില്‍ ആ സംഗതിയെ എല്ലാ‍വര്‍ക്കും കണ്ടുപിടിക്കാവുന്ന കാര്യമാണെന്ന്‌ കൂട്ടി പബ്ലിക്ക് ഡൊമയിനിലേയ്ക്കിടുക എന്നതാണ്. മറ്റവന് പേറ്റന്റ് കിട്ടിപ്പോവുമോ എന്ന ഭയം കാരണം എല്ലാവരും സ്വന്തം കണ്ടുപിടുത്തം പേറ്റന്റ് ചെയ്യാതിരിക്കുകയും ഇല്ല.

താത്വികമായി പേറ്റന്റ് എന്നത്‌ ഒരു സോഷ്യലിസ്റ്റ് സംഗതികൂടിയാണെന്ന് ഓര്‍ക്കണം. പേറ്റന്റ് എന്നൊരു സംഗതിയില്ലെങ്കില്‍, ആരും അവരുടെ സൂത്രങ്ങള്‍ വെളിപ്പെടുത്തില്ല - നാട്ടിലെ ലാടവൈദ്യന്മാരെ പോലെ. അതിനുപകരം സമൂഹം പറയുന്നു, നീ കണ്ടുപിടിച്ച സംഗതി എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കൂ. പ്രത്യുപകാരമായി, ഒരു നിശ്ചിത കാലത്തേയ്ക്ക് ആ കണ്ടുപിടുത്തം ഉപയോഗിക്കാനുള്ള അവകാശം നിനക്ക്‌ പതിച്ചുനല്‍കാം. ഇങ്ങനെയൊന്നില്ലെങ്കില്‍ നിന്റെ സൂത്രപ്പണി ആരെങ്കിലും റിവേര്‍സ് എഞ്ചിനിയര്‍ ചെയ്തുപയോഗിച്ച്‌ നിന്റേതുകൊണ്ട് നിനക്കൊരു പ്രയോജനവും ഇല്ലാതായേക്കാം.

--
*ഇവിടെ ഞാനുപയോഗിച്ചിരിക്കുന്ന വാക്കുകളെ പറ്റി ആശയക്കുഴപ്പമുണ്ടാവാ‍തിരിക്കാന്‍ പറയട്ടെ:

ഒരാള്‍ ചെയ്യുന്ന നന്മയെ രണ്ടായി തിരിക്കാം. 1) നേരിട്ട് പ്രത്യുപകാരം പ്രതീക്ഷിക്കുന്ന തരം. ഇതിനെ ധനം കൊണ്ട് അളക്കുന്നു, ആ പ്രവര്‍ത്തിയില്‍ ധനത്തിന്റെ വിനിമയം നടക്കുന്നു. 2) നേരിട്ട് പ്രത്യുപകാരം പ്രതീക്ഷിക്കാത്തവ - നാടിന്റെ, വേണ്ടപ്പെട്ടവരുടെ നന്മയെ കരുതി ചെയ്യുന്നത്‌ - ധര്‍മ്മപ്രവര്‍ത്തി അല്ലെങ്കില്‍ ചാരിറ്റി. അളക്കലും, ധനവിനിമയവും നടക്കാറില്ല.

സോഫ്റ്റ്വെയര്‍ ഉല്പന്നം എന്നത്‌ സോഫ്റ്റ്വെയര്‍ അപ്ലിക്കേഷന്‍ ഉണ്ടാക്കിയോ ഉപയോഗിച്ചോ അതിനെ വിവരിച്ചോ ചെയ്യുന്ന ഉപകാരം എന്ന വിശാലമായ അര്‍ഥത്തിലാ‍ണ് ഉപയോഗിച്ചിരിക്കുന്നത്‌. അതുപോലെ ഉപഭോക്താവെന്നാല്‍ ഉപകാരം സ്വീകരിക്കുന്നയാള്‍. എന്തുതരം നന്മയാണെന്നനുസരിച്ച്‌ പണവിനിമയം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യും.

2007-09-16

വീണ്ടും കീബോര്ഡ്

ഇപ്പോഴുള്ള കീബോര്‍ഡുകളേക്കാള്‍ നല്ലത്‌ സാധ്യമല്ലേ എന്ന ചിന്തയില്‍ നിന്നാണ് ഈ മലയാളം കീബോര്‍ഡ് ഡിസൈന്‍. ഇതില്‍ മൂന്നു കാര്യങ്ങള്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്നു:

1. മൊഴി സ്കീം: കാപ്സ് ലോക്കും ആള്‍ട്ട് കീയും ഉപയോഗിക്കാതെ, മൊഴി സ്ക്കീമില്‍ എഴുതുന്നു. അതിന് 2 കീബോര്‍ഡ് പ്ലെയിനുകള്‍ ഉപയോഗിച്ചിരിക്കുന്നു.

2. അബുഗിഡ കീബോര്‍ഡ്: കാപ്സ് ലോക്ക് ഇടുന്നു, ആള്‍ട്ട് കീ ഉപയോഗിക്കുന്നില്ല. കൂട്ടക്ഷരങ്ങള് ടൈപ്പ് ചെയ്യുമ്പോള് 40% അടുത്ത് കീപ്രെസ്സ് കുറവുമതി എന്നതാണ് പിച്ച് ലൈന്. കാരണം രണ്ട് വ്യഞ്ജനങ്ങളുള്ള ഒരു കൂട്ടക്ഷരമെഴുതാന്‍ 2 കീപ്രെസ്സ് മതി; മൊത്തം രണ്ടു കീബോര്‍ഡ് പ്ലെയിനും മതി. ഇത്‌ മനസ്സിലാക്കാന്‍‍ ബുദ്ധിമുട്ടാണെന്ന്‌ തോന്നുന്നെങ്കില്‍ ഇതിനുപകരം താഴെ കൊടുത്തിരിക്കുന്ന ആല്‍ഫബെറ്റിക് കീബോര്‍ഡ് പരിഗണിക്കാവുന്നതാണ്.

കാപ്സ് ലോക്കിട്ട്, ഷിഫ്റ്റില്ലാതെ:

1
2
3
4
5
6
7
8
9
0
-

ബാക്ക്സ്പേസ്

ടാബ്

















കാപ്സ്











'


എന്റര്‍




ഷിഫ്റ്റ്









,
.




ഷിഫ്റ്റ്



കാപ്സ് ലോക്കിട്ട്, ഷിഫ്റ്റ് ഞെക്കിക്കൊണ്ട്:

!
ക്‌/ഗ്‌
ബ്/പ്‌
യ്‌
ല്/ത്
ഷ്/ശ്
സ്
ഴ്
(
)
dump

ബാക്ക്സ്പേസ്

ടാബ്
















കാപ്സ്




ണ്‍‌
ന്‍‌
ര്‍‌‌
ല്‍‌
ള്‍‌
്ന/്ഞ
്മ
്യ
"


എന്റര്‍




ഷിഫ്റ്റ്


്ര ്ല
്വ
്സ
ഡബിള്‍
ചന്ദ്രക്കല അം
വിസര്‍ഗം
ന്റ
?



ഷിഫ്റ്റ്



അബുഗിഡ കീബോര്‍ഡ് ഉദാഹരണങ്ങള്‍

  1. സ്ത്രീ = സ് + ത + ്ര + ഈ
  2. സദ്‌വാരം = സ + ദ + ചന്ദ്രക്കല + വ + ആ + ര + അം
  3. സദ്വാരം = സ + ദ + ്വ + ആ + ര + അം
  4. വാക്കു് = വ + ആ + ക + ഡബിള്‍ + ചന്ദ്രക്കല
  5. വാക്ക് = വ + ആ + ക + ഡബിള്‍ + ചന്ദ്രക്കല + dump
  6. നന്മ = ന + ന + ്മ
  7. പോം‌പേ = പ + ഓ + അം + dump + പ + ഏ
  8. പമ്പ = പ + അം + പ
  9. അര്‍ത്ഥം = അ + ര്‍ + ഥ + ഡബിള്‍ + അം
  10. വ‌ആള്‍ = വ + ആ + dump + ള + ചന്ദ്രക്കല
  11. ശ് + ച = ശ്ച
  12. ജ + ്ഞ = ജ്ഞ
  13. ത് + ഭ = ത്ഭ
  14. പ് + ത = പ്ത
  15. 1-ാം = 1 + - + - + ആ + അം
  16. ൧ = 1 + -
  17. പ്രശ്ലേഷം = - + അ
  18. 3-നു് = 3 + - ന + ചന്ദ്രക്കല + -
  19. ക്‍ (ചില്ല്) = ക് + -

അബുഗിഡ കീബോര്‍ഡ് പ്രത്യേകതകള്‍

  1. രണ്ട് വ്യഞ്ജനങ്ങള്‍ ചേരുന്ന, മലയാളത്തിലുള്ള ഏത്‌ കൂട്ടക്ഷരവുമുണ്ടാക്കാന്‍ രണ്ട് കീ മാത്രം മതി.
  2. അക്ഷരങ്ങള്‍ ഏതാണ്ട് സ്വാഭാവിക ക്രമത്തില്‍ അടുക്കിയിരിക്കുന്നതിനാല്‍ ക്ലിക്ക്‌ ചെയ്തെടുക്കാനും പഠിക്കാനും എളുപ്പം.
  3. ചന്ദ്രക്കല, ഡബിള്‍, അനുസ്വാരം, ഡമ്പ് എന്നീ ഇന്റലിജന്റ് കീ‍കള്‍
    1. ചന്ദ്രക്കല കീ മുന്നിലുള്ള അക്ഷരത്തിനനുസരിച്ച്‌ ചന്ദ്രക്കലയോടൊപ്പം ഉകാരം ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ചെയ്യും
    2. ഡബിള്‍ മുന്നിലുള്ള അക്ഷരത്തെ ഡബിളാക്കുന്നു. ‘ത’ ആണെങ്കില്‍ ‘ത്ത’ ആക്കുന്നു
    3. അനുസ്വാരം ഇനി വരുന്ന വര്‍ഗ്ഗാക്ഷരത്തിന് ഒരു ആ വര്‍ഗ്ഗത്തിലെ അനുനാസികം ചേരുന്ന കൂട്ടക്ഷരമുണ്ടെങ്കില്‍ അത്‌ ഉണ്ടാക്കുന്നു
    4. ക്/ഗ് എന്ന രീതിയിലൂള്ള കീ-കളുടെ അര്‍ഥം ക്‌ വച്ചുള്ള കൂട്ടക്ഷരമുണ്ടെങ്കില്‍ അതുണ്ടാക്കും, അല്ലെങ്കില്‍ ഗ്‌ വച്ചുള്ള കൂട്ടക്ഷരമുണ്ടാക്കും. പ്രയോരിറ്റി ക്‌ വച്ചു് കൂട്ടക്ഷരമുണ്ടാക്കുന്നതിന്.
    5. ഡമ്പ് മുകളില്‍ കൊടുത്തിരിക്കുന്ന സൂ‍ത്രപ്പണികള്‍ ഇല്ലാതാക്കുന്നു.
  4. അക്കങ്ങള്‍, സാധരണ ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അതടിക്കാന്‍ ഈ കീബോര്‍ഡ് ഡിസേബിള്‍ ചെയ്യേണ്ടതില്ല.

ആല്ഫബെറ്റിക് കീബോര്‍ഡ്

അബുഗിഡ കീബോര്‍ഡിനേക്കാള്‍ 20% കൂടൂതല്‍ കീപ്രെസ്സ് വേണ്ടി വരും ഇനി പറയാന്‍ പോകുന്ന ആല്ഫബെറ്റിക് കീബോര്‍ഡിന്. എന്നാല്‍ അബുഗിഡയേക്കാള്‍ മനസ്സിലാക്കാന്‍ എളുപ്പമാവും.

കാപ്സ് ലോക്കിട്ട്, ഷിഫ്റ്റില്ലാതെ:

1
2
3
4
5
6
7
8
9
0
-
ഗ്
ബാക്ക്സ്പേസ്

ടാബ്








ക്
ച്
ട്‌
ത്
പ്
ജ്
ഡ്


കാപ്സ്

ദ്
ബ്
ങ്
ഞ്
ണ്
ന്
മ്
യ്‌
ര്
ല്
'


എന്റര്‍




ഷിഫ്റ്റ്



വ് ശ്
ഷ്
സ്
ഹ്
ള്
ഴ്
,
.
റ്



ഷിഫ്റ്റ്



കാപ്സ് ലോക്കിട്ട്, ഷിഫ്റ്റ് ഞെക്കിക്കൊണ്ട്:

!
ഞ്ഞ്
ന്റ്
പ്ര്
യ്ക്ക്
റ്റ്
ല്ല്
ള്ള്
(
)
zws
ഘ്
ബാക്ക്സ്പേസ്

ടാബ്








ഛ്
ഠ്
ഥ്
ഫ്
ഝ്
ഢ്


കാപ്സ്


ധ്
ഭ്
ണ്‍‌
ന്‍‌
ര്‍‌‌
ല്‍‌
ള്‍‌
അം
വിസര്‍ഗം
ചന്ദ്രക്കല
"


എന്റര്‍




ഷിഫ്റ്റ്


ക്ക്
ങ്ങ്
ച്ച്
ട്ട്
ണ്ട്
ത്ത്
ന്ന്
പ്പ്
zwc
?



ഷിഫ്റ്റ്





3. ക്ലസ്റ്റര്‍ കളക്ഷന്‍: ആള്‍ട്ട് കീ ഉപയോഗിച്ചുള്ള 4 കീബോര്‍ഡ് പ്ലെയിനുകളില്‍ കൂട്ടക്ഷരങ്ങളും സ്വരചിഹ്നങ്ങളും ചേര്‍ന്ന സാധാരണ കാണുന്ന ക്ലസ്റ്ററുകള്‍ ആകാരാദിക്രമത്തില്‍‍ കൊടുത്തിരിക്കുന്നു;

കാപ്സ് ലോക്കും ആള്‍ട്ട് കീയും:
ക്ക
ക്കാ
ക്കി
ക്കു
ക്കും
ക്കെ
ക്ക്
ക്ഷ
ങ്കി
ങ്ങ
ങ്ങി
ച്ച
ച്ചി
ബാക്ക്സ്പേസ്

ടാബ്


ച്ചു
ച്ച്
ട്ട
ട്ടി
ട്ടു
ട്ട്
ണ്ടാ
ണ്ടി
ണ്ടു
ണ്ട്
ത്ത
ത്താ
ത്തി


കാപ്സ്

ത്തു
ത്തെ
ത്ത്
ത്ര
ന്ന
ന്നാ
ന്നി
ന്നു
ന്നും
ന്നെ
ന്ന്‍


എന്റര്‍




ഷിഫ്റ്റ്



ന്റെ
പ്പ
പ്പി
പ്പെ
പ്പോ
പ്ര
ല്ല
ല്ലാ
ള്ള
റ്റി



ഷിഫ്റ്റ്



കാപ്സ് ലോക്കും ആള്‍ട്ട് കീയും ഷിഫ്റ്റും:
ക്കാം
ക്കൂ
ക്കേ
ക്കൊ
ക്ഷി
ങ്ക
ങ്ങു
ച്ചാ
ഞ്ഞ
ഞ്ഞി
ഞ്ഞു
ട്ടാ
ട്ടും
ബാക്ക്സ്പേസ്

ടാബ്


ട്ടെ
ണ്ട
ണ്ടെ
ത്തേ
ത്തോ
ത്യ
ന്ത
ന്തി
ന്ദ്ര
ന്മാ
പ്പാ
പ്പു
പ്പ്


കാപ്സ്

പ്രാ
ബ്ലോ
മ്പ
മ്പോ
മ്മ
യ്ക്ക
യ്ക്ക്
യ്യു
ര്യ
ല്ലാം
ല്ലെ


എന്റര്‍




ഷിഫ്റ്റ്



ല്ലേ
ല്ലോ
സ്ഥാ
സ്റ്റ്
സ്വ
സ്റ്റി
ള്ളി
റ്റ
റ്റു
റ്റ്



ഷിഫ്റ്റ്



ആള്‍ട്ട് കീ:
ക്കം
ക്കോ
ക്തി
ക്രി
ഗ്ര
ങ്ങാ
ഞ്ഞാ
ഞ്ഞ്
ട്ടം
ണ്ണ
ണ്ണി
ത്തും
ത്രം
ബാക്ക്സ്പേസ്

ടാബ്


ത്രി ദ്ദേ
ദ്ധ
ദ്ധി
ദ്യ
ന്താ
ന്തു
ന്ത്യ
ന്ത്ര
ന്ത്രി
ന്ദ
ന്നേ
ന്നോ


കാപ്സ്

ന്റ് മ്പി
മ്മാ
മ്മി
യ്ക്കും
യ്യാ
ല്ലി
ല്ലു
വ്യ
ശ്ര
ശ്രീ


എന്റര്‍




ഷിഫ്റ്റ്



ഷ്ട
ഷ്യ
സ്ത
സ്ത്ര
സ്ത്രീ
സ്ഥ
സ്റ്റ
സ്റ്റി
സ്വാ
റ്റാ



ഷിഫ്റ്റ്



ആള്‍ട്ട് കീയും ഷിഫ്റ്റും:

ക്ത
ക്ര
ക്ഷേ
ഗ്രാ
ങ്ങോ
ങ്ങ്
ച്ചും
ച്ചെ
ഞ്ചി
ഞ്ഞെ
ട്ടോ
ണ്ടു്
ണ്ടോ
ബാക്ക്സ്പേസ്

ടാബ്


ണ്ണു
ത്യാ
ദ്യാ
ധ്യ
ന്തോ
ന്ദി
ന്ധ
ന്ധി
ന്നൊ
ന്യ
പ്പം
പ്പും
പ്പൊ


കാപ്സ്

പ്രി
മ്പു
യ്ക്കാ
യ്യ
ര്യം
വ്യാ
ശ്യ
ശ്വ
ശ്വാഷ്ടി
ഷ്ട്രീ


എന്റര്‍




ഷിഫ്റ്റ്



സ്തു
സ്ത്രം
സ്ഥി
സ്നേ
സ്സ്
സ്റ്റാ
സ്റ്റു
ള്ളു
ള്ളൂ
ഴ്ച



ഷിഫ്റ്റ്



ഇവയെ ഇനിയും എളുപ്പമാക്കാനോ, വേഗത്തിലാക്കാനോ എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ പറഞ്ഞുതരാമോ?

2007-09-06

കുറുമാന്സംഭവത്തിന്റെ എത്തിക്സ്

ദിവായുടെ ലൈനില്‍ തന്നെയാണ് ഈ പോസ്റ്റും...

  1. ഈ സംഭവം വ്യക്തിപരമാണ് ബ്ലോഗിലെത്തേണ്ടതില്ല; തിരിച്ച് കാര്യങ്ങള്‍ ബ്ലോഗില്‍ നിന്ന് വ്യക്തിപരവും ആവേണ്ടതില്ല (ബെര്‍ളി, ദേവന്‍ തുടങ്ങിയവര്‍ പറഞ്ഞത്‌)
  2. ഈ സംഭവത്തിലെ പ്രൈമറി പ്രശ്നം സ്ത്രീകള്‍ കെയര്‍ലെസ്സായതാണ് (അചിന്ത്യ തുടങ്ങിയവര്‍ മുന്നോട്ട് വച്ചത്)
  3. കുറുമാ‍ന്‍ ഗള്‍ഫിലെ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലാത്തതിനാല്‍ ആരോപണം ഉന്നയിച്ച സ്ത്രീകളെയാണ് സംശയിക്കേണ്ടത്‌ (ദേവസേന തുടങ്ങിയവര്‍ മുന്നോട്ട് വച്ചത്‌)

ഈ മൂന്നു വാദങ്ങളിലും പിഴവുകളുണ്ട് എന്ന്‌ പറയുകയാണ്‌ എന്റെ ഉദ്ദേശം.

ഭൌതിക വസ്തുക്കളുടെ വ്യത്യാസം മനസ്സിലാക്കാന്‍ ഭൂതക്കണ്ണാടിവച്ച്‌ വലുതാക്കുന്നതുപോലെ, എത്തിക്സിലും എക്സ്റ്റ്രാപൊളേഷന്‍ ഉപയോഗപ്രദമായ അനാലിസിസ് മെത്തേഡാണ്. ഈ സംഭവത്തെ എക്സ്റ്റ്രാപൊളേറ്റ് ചെയ്താല്‍ കിട്ടുന്ന ഒരു നല്ല ഉദാഹരണം കല്യാണത്തട്ടിപ്പ്‌ കേസുകളാണ്. അവയുടെ എത്തിക്സ് അനാലിസിസ് താരതമ്യേന എളുപ്പത്തില്‍ നടത്താവുന്നതുമാണ്.

കല്യാണം പൊതുവേ രണ്ട് വ്യക്തികളോ കുടുംബങ്ങളോ തമ്മിലുള്ള കാര്യമാണ്. നാട്ടില്‍ പൊതുവെ നടക്കുന്നതുമാണ്. ഒരു തെറ്റുമില്ല. എന്നാല്‍ അതിനുള്ളിലേയ്ക്ക്‌ തട്ടിപ്പ് കടന്നുവരുമ്പോള്‍ അത്‌ നാട്ടുകാരറിയേണ്ട കാര്യമുണ്ട്. കാരണം, ഭാവിയില്‍ ഇങ്ങനെയൊന്ന്‌ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കാതിരിക്കുന്നത്‌. ഇതിന് ഉപാധിയായി ഇനി കല്യാണങ്ങള്‍ നടത്താതിരിക്കുകയാണ് എന്നത് പ്രായോഗികമല്ലല്ലോ. (അതുപോലെ, ബ്ലോഗില്‍ നിന്നും സൌഹൃദങ്ങള്‍ മെയിലിലേയ്ക്കും ചാറ്റിലേയ്ക്കും ഇനിയും പകരും. അത്‌ ഇല്ലാതിരിക്കുകയാണ് ഉചിതം എന്ന ലൈന്‍ പ്രായോഗികമല്ല)

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്താലോചിച്ചിട്ടാണ് ആ കല്യാണം നടത്തിയതെന്ന്‌ തീര്‍ച്ചയായും ചോദിക്കാം. എന്നാല്‍ അറിയപ്പെടുന്ന സാംസ്കാരിക നായകനാണ് തട്ടിപ്പുകാരന്‍ എന്നും കൂടി ആലോചിച്ചു നോക്കൂ. പെണ്‍കുട്ടിയുടെ വീട്ടുകാരോടുള്ള ഈ ചോദ്യം പിന്നേയും ദുര്‍ബലപ്പെടുന്നത്‌ കാണാം. കാരണം, നാട്ടുകാര്‍ക്കെല്ലാം അറിയുന്ന ഇയാള്‍ ഇത്തരക്കാരനായിരിക്കും എന്ന്‌ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ആ പാവങ്ങള്‍. എന്തു തന്നെ ആയാലും ഈ സംഭവത്തില്‍ പ്രാഥമികമായ കുറ്റം തട്ടിപ്പു് നടത്തിയ ആളുടെ തന്നെയാണ്. സംഭവത്തില്‍ തട്ടിപ്പ്‌ കടന്നുവരുമ്പോഴാണ് രണ്ടുവ്യക്തികള്‍ തമ്മിലുള്ള സംഭവത്തില്‍ നിന്നും നാട്ടുകാര്‍ ശ്രദ്ധിക്കേണ്ട കാര്യമായി അത്‌ മാറുന്നത്‌. അതുമറന്ന്‌ പ്രാഥമികമായ കുറ്റം സ്ത്രീകളെ ഏല്പിക്കുന്നത്‌ പൊതുവേ പുരുഷാധിപത്യസമൂഹത്തില്‍ കണ്ടുവരുന്നതുമാകുന്നു. കാരണം അവിടെ സ്ത്രീ പുരുഷന് വേണ്ടുന്ന ഉപകരണം മാത്രമാണല്ലോ.

ഇനി ഈ തട്ടിപ്പുകാരന്‍ തൃശൂര്‍ക്കാരനും അയാള്‍ തട്ടിപ്പ്‌ വിവാഹങ്ങള്‍ നടത്തിയിരുന്നത്‌ കോഴിക്കോടും ആണെന്ന്‌ വയ്ക്കുക. തൃശൂരുള്ള കുറേ സ്ത്രീകള്‍, ഇയാള്‍ തങ്ങളോട് കല്യാണം ആലോചിക്കാന്‍ ഇതുവരെ വന്നിട്ടില്ല അതുകൊണ്ട് ഇയാള്‍ നല്ലവനാണ്‌ എന്നും പറഞ്ഞ്‌ മുന്നോട്ടുവരുന്നത്‌ ഒരു നല്ല തമാശ മാത്രം.

കൂടെ ഒന്നു കൂടി പറയട്ടേ. ബ്ലോഗിനുള്ളില്‍ ഒരാള്‍ തട്ടിപ്പുകാരനാണ്/അല്ല എന്ന്‌ അസന്ദിഗ്ദമായി പ്രഖ്യാപിക്കാന്‍ ഇതിനുള്ളില്‍ കോടതി എന്നൊരു സ്ഥാപനം ഇല്ല. അതുകൊണ്ട് സംഭവങ്ങളെല്ലാം വായിച്ചതിനുശേഷം ഓരോരുത്തരും സ്വന്തം മനസ്സില്‍ വിധിപ്രസ്താവിക്കേണ്ടതാണ് എന്നതില്‍ സംശയവുമില്ല.


2007-08-08

യ-യുടെ ചില്ല് കണ്ടവരുണ്ടോ?

ക, ന, ണ, മ, (റ, ര), (ല, ത, ദ), (ള, ഴ) എന്നിവയെ പോലെ, യ-യ്ക്കും ചില്ലുണ്ടായിരുന്നു - പണ്ട്. ഗുണ്ടര്ട്ടിന്റെ നിഘണ്ടുവില് നിന്നുള്ള സ്കാനുകളാണ് ചുവടേ. ഇതുപോലെ വേറേ ഏതെങ്കിലും പുസ്തകത്തില് കണ്ടവരുണ്ടോ? യുണീക്കോഡ് ആവശ്യത്തിലേയ്ക്കായിട്ടാണ്. പറ്റുമെങ്കില് എന്കോഡ് ചെയ്യണം. ഗുണ്ടര്ട്ടിന്റെ നിഘണ്ടു യുണീക്കോഡിലടിക്കണമെങ്കില് ആവാമല്ലോ :)



മലയാളത്തില് അച്ചടി നടന്നിട്ടുള്ള കുറച്ച് പഴയ പുസ്തകങ്ങള്‍:
1791, Centum Adagia Malabarica - Malayalam proverbs
1799, Robert Drummond's Grammar of the Malabar Language
1889, Vartamanapustakam by Parammachkal Govarnnodoracchan,
1889, Appu Nedungadi's Kundalata
1889, Chantu Menan's. Indulekha

അവലംബം:
ലിങ്ക്1
ലിങ്ക്2

2007-07-14

നമുക്കും വേണ്ടേ ഡിംസം

റെസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പാനുള്ള ഒരു ചൈനീസ് രീതിയാണ് ഡിംസം (‘ഹൃദയസ്പര്ശി’ എന്നാണത്രേ വാക്കിന്റെ അര്ഥം). അത് മലയാളിറെസ്റ്റോറന്റുകള്ക്കും അനുകരിക്കാവുന്ന ഒരു രീതിയാണെന്നാണ് താഴെ പറഞ്ഞുവരുന്നത്.

  • ചെറിയവിലയ്ക്ക് ചെറിയ അളവ് ഭക്ഷണം തരുന്നു. ഉദാഹണത്തിന് ഒരു കഷണം കപ്പ പുഴുങ്ങിയതിന്, കോപ്പയിലെ കഞ്ഞി എന്നിവയ്ക്ക് 2 രൂപ, സിംഗിള്‍ ഓമ്പ്ലേറ്റ് 5 രൂപ, എന്നുവയ്ക്കൂ. അതുകൊണ്ട് കസ്റ്റമര്ക്ക് പല വിഭവങ്ങളും രുചിച്ചുനോക്കാന് സാധിക്കുന്നു.
  • ഭക്ഷണം ചെറിയ ചെറിയ പാത്രങ്ങളിലാക്കി, ഒരു കാര്ട്ടില് വച്ച് ഉന്തിക്കൊണ്ട് നടക്കുകയാണ് വെയ്റ്റര്മാര് ചെയ്യൂന്നത്. ഓരോന്നും നോക്കിക്കണ്ട് അല്പം സാമ്പിളും നോക്കി ഇഷ്ടമാണെങ്കില് എടുത്താല് മതി.
  • ബുഫേ റെസ്റ്റോറന്റിലെ പോലെ അവിടേയ്ക്ക് പോയി എടുക്കേണ്ട. എല്ലാം കുഞ്ഞുകുഞ്ഞു പാത്രങ്ങളിലാക്കി ടേബിളിലേയ്ക്ക് വരുന്ന അനുഭവം.
  • മൂക്കുമുട്ടേ കഴിക്കാന് താത്പര്യമില്ലാത്ത സാധാരണക്കാരന് ബുഫേയുടെ ഒരു എക്സ്പീരിയന്സ് അതിനേക്കാള് കുറഞ്ഞതുകയ്ക്ക്; അതും സീറ്റില് നിന്നെണീറ്റ് പോകാതെ, എല്ലാം ഒരു പാത്രത്തിലിട്ട് അവിയല് പരുവമാക്കാതെ.
  • അല്പം എന്തെങ്കിലും കഴിക്കുന്നവനും ഇവിടെ വന്ന് കുറഞ്ഞവിലയ്ക്ക് കുഞ്ഞു പ്ലേറ്റ് ബിരിയാണി 5 രൂപയ്ക്ക് കഴിച്ചുപോകാം.
  • സാധാരണ റെസ്റ്റോറന്റിലേതില് നിന്നുംവ്യത്യസ്തമായി ഭക്ഷണം ഓഡര്ചെയ്ത് കാത്തിരിക്കേണ്ട. വന്നിരിക്കുമ്പോള് തന്നെ, അടുത്തുകൂടെ പോകുന്ന കാര്ട്ട് നിറുത്തി അതിലുള്ളത് കഴിച്ച് തുടങ്ങാം.
  • റെസ്റ്റോറന്റ് നടത്തുന്നയാള്‍ക്ക്‌ ഒരു ബുഫേ റെസ്റ്റോറന്റിനേക്കാള്‍ കാര്‍ട്ടു് ഉന്തുന്ന വെയ്റ്റര്‍മാരെ ജോലിക്കെടുക്കേണ്ടിവരും; കുഞ്ഞുപ്ലേറ്റുകളനവധി കഴുകാനും ആളുവേണം. ജോലിക്ക് ആളെക്കിട്ടാന്‍ താരതമ്യേന വലിയ തുകമുടക്കില്ലാ‍ത്ത നാട്ടില്‍ കോസ്റ്റ് വളരെ കൂടില്ല.
  • എന്നാല്‍ അടുക്കളയില്‍ ഒരു ബുഫേ റെസ്റ്റോറന്റിലെ പണിയേ ഉള്ളൂ. സ്റ്റാന്റേഡ് ഐറ്റംസ് എല്ലാം മുന്‍‌കൂട്ടി ഉണ്ടാക്കി വയ്ക്കാം.
  • സാധാരണ ഡിംസമില്‍ ഒരു മണിക്കൂര്‍ കൊണ്ടൊക്കെയേ എല്ലാ ഐറ്റംസും പ്രത്യക്ഷപ്പെടുകയുള്ളൂ. അപ്പോള്‍ ഭക്ഷണം കഴിക്കുമ്പോളുള്ള പരിണാമഗുപ്തി ബുഫേയിലെ പോലെ നഷ്ടപ്പെടുകയില്ല. ചപ്പാത്തിയും ബീഫ് ഫ്രൈയും കഴിച്ചിരിക്കുമ്പോഴാകും ബിരിയാണി കാര്‍ട്ട് ആവഴിക്ക്‌ പോകുന്ന കാണുക. അഞ്ചുരൂപയല്ലേ ഉള്ളൂ; രണ്ടുസ്പൂണ്‍ ബിരിയാണികൂടി കഴിക്കാതെ പോകുന്നതെങ്ങനെ എന്നാലോചിക്കും.

2007-07-07

ആര്യദ്രാവിഡര് ഇന്ത്യയിലെത്തിയത്

(ചില നേരങ്ങളില്‍ ബ്ലോഗില്‍ കമന്റായി ഇട്ട്, പിന്നെ പുതുക്കിയത്)

വക്കാരി പ്രൊജക്റ്റ് ചെയ്യുമ്പോലെ ശാസ്ത്രലോകം ആര്യന് മൈഗ്രേഷന് ഹൈപ്പോതെസിസ് പിന്തുണയ്ക്കുന്നവരും ഔട്ടോഫ് ഇന്ത്യ ഹൈപ്പോതിസീസ് പിന്തുണയ്ക്കുന്നവരുമായി 50-50 സ്പ്ലിറ്റല്ല. ഇതുവരെ ഒരു വിവരവും ഇല്ലാത്ത അവസ്ഥയിലും അല്ല. ഔട്ടോഫ് ഇന്ത്യയെ പിന്തുണയ്ക്കുന്ന ഗവേഷകര് വളരെ ന്യൂനപക്ഷമാണ്. അതിനെ തള്ളിക്കളഞ്ഞ ഒരു തിയറിയായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്.

ആദ്യം ഇന്ത്യയിലേയ്ക്ക് ദ്രാവിഡന്മാര് വന്നു പിന്നെ ആര്യന്മാര് വന്നു എന്ന് തന്നെയാണ് ഡി.എന്.ഏ ഇതുവരെ പറഞ്ഞിട്ടുള്ളത്. പൌരാണിക ജനതയുടെ ദേശാടനത്തിന്റെ ഭൂപടം വരയ്ക്കുന്ന ജീനോഗ്രഫി പ്രോജക്റ്റിന്റെ തലവന് സ്പെന്സര് വെത്സുമായുള്ള ഇന്റര്വ്യൂ ഇവിടെ വായിക്കൂ. പ്രസക്ത ഭാഗങ്ങള്:

?Some people say Aryans are the original inhabitants of India. What is your view on this theory?

=The Aryans came from outside India. We actually have genetic evidence for that. Very clear genetic evidence from a marker that arose on the southern steppes of Russia and the Ukraine around 5,000 to 10,000 years ago. And it subsequently spread to the east and south through Central Asia reaching India. It is on the higher frequency in the Indo-European speakers, the people who claim they are descendants of the Aryans, the Hindi speakers, the Bengalis, the other groups. Then it is at a lower frequency in the Dravidians. But there is clear evidence that there was a heavy migration from the steppes down towards India.

?But some people claim that the Aryans were the original inhabitants of India. What do you have to say about this?

=I don't agree with them. The Aryans came later, after the Dravidians.


അദ്ദേഹത്തെ ബിബിസി ഇങ്ങനെ റിപ്പോര്ട്ട് ചെയ്യുന്നു:

Dr Wells and his colleagues believe that their work also traces the expansion of the Indo-Iranian people known as the Kurgan civilisation, or more popularly Aryans.

"We have a diagnostic Indo-Iranian marker," he said, referring to one of the Y-chromosome mutations.

This marker shows the progress of the 'Aryans' into India and beyond. These Indo-Iranians spoke a language which is believed to be the forerunner of many modern tongues.

Some people living high in the mountain valleys of Central Asia still speak a form of Sogdian - the oldest living Indo-Iranian tongue.

The study also shows how successful emigrants from Central Asia were able to spread their language further than their genes.

DNA samples from Iran show far fewer Indo-Iranian markers in the west of the country, despite an Indo-Iranian language being dominant across the region.

ഇന്ത്യയിലെ ക്രിസ്ത്യാനി/മുസ്ലീംകളില് ബ്രാഹ്മണരുടേയും ദ്രാവിഡന്മാരുടേയും അല്ലാത്ത ജീന് മാര്ക്കറുകള് കാണുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും (< 5%) എന്നാണ് എന്റെ തോന്നല്. ഇനിയും ഗവേഷണം നന്നായി നടന്നാലേ കാര്യമുള്ളൂ. കുറേപേരെങ്കിലും ജീനോഗ്രഫിക്ക്‌ ജീനയച്ചുകൊടുത്ത്‌ റിസള്‍ട്ട് പുറത്ത്‌ പറഞ്ഞെങ്കില്‍.. എന്റേത്‌ M20.

ആരാണ് ആര്യന്‍

ആര്യന്‍ എന്നത്‌ ഒരു ലിംഗ്വിസ്റ്റിക് ക്ലാസിഫിക്കേഷനാണ്. ഇന്‍ഡോ-യൂറോപ്യന്‍ അല്ലെങ്കില്‍ ഇന്‍ഡോ-ഇറാനിയന്‍ ഭാഷാവിഭാഗങ്ങള്‍ക്ക് തുടക്കം കുറിച്ച ആദിമജനത എന്നാണ് ഏകദേശം അര്‍ഥം. ഇതില്‍ തന്നെ, ഇന്ത്യന്‍-ആര്യന്‍, അതിനുള്ളില്‍ വേദിക് ആര്യന്‍ എന്നീ ഉപവിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഇവരാരും ഇന്ത്യയിലോ ഹിമാലയസാനുക്കളിലോ ഉത്ഭവിച്ചതാണ് എന്ന്‌ കരുതപ്പെടുന്നില്ല. ഇതുപോലെ തന്നെ ദ്രാവിഡന്‍ എന്നതിന്റെ അര്‍ഥവും - ദ്രാവിഡഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങിയവര്‍.

ഇന്ത്യയുടേത്‌ സംബന്ധത്തിന്റെ ചരിത്രം

ഇന്ത്യയിലേയ്ക്ക്‌ ആദ്യം മനുഷ്യനെത്തുന്നത്‌ ആഫ്രിക്കയില്‍ നിന്നും തീരദേശത്തുകൂടെയാണ്. ഏതാണ് 60,000 മുമ്പ്‌. അവര്‍ അധികവും ഇന്ത്യയുടെ ഉള്ളിലേയ്ക്ക്‌ കടന്നില്ല. പിന്നീട് 40,000 വര്‍ഷം മുമ്പ്‌ വടക്കേ ഇന്ത്യന്‍ പര്‍വ്വതങ്ങളും സമതലങ്ങളും താണ്ടി പുതിയ അധിനിവേശക്കാര് ഇവിടെ എത്തിയപ്പോള്‍ പണ്ടത്തെ അരയസമുദായവുമായി അവരുടെ സങ്കരം നടന്നത്‌ ഒരു പ്രത്യേക രീതിയിലാണ്. ആദിമ അരയസമുദായത്തിലെ പുരുഷന്മാരുടെ ജീനുകളുള്ളവര്‍ ഇന്ന്‌ വളരെ തുച്ഛമാണ്. എന്നാല്‍ സ്ത്രീകളുടെ ജീന്‍ മാര്‍ക്കറുകള്‍ സുലഭമാണ്. അതായത്‌ പുതുതായി എത്തിയവരെ അരയസമുദായം പ്രത്യുല്പാദനത്തിന് പ്രഫര്‍ ചെയ്തു അല്ലെങ്കില്‍ പുതുതായി എത്തിയവര്‍ അരയന്മാരെ കുട്ടികളുണ്ടാവുന്നതില്‍ നിന്നും തടഞ്ഞു; അല്ലെങ്കില്‍ കൊന്നൊടുക്കി.

വടക്കുനിന്നെത്തുന്നവരെ വിവാഹങ്ങള്‍ക്ക്‌ പ്രിഫര്‍ ചെയ്യുന്ന രീതി ഇനിയും കാണാം. ഈ പേപ്പറില്‍ പറയുന്നത്‌ നോക്കുക.
"... the vast majority (>98%) of the Indian maternal gene pool that consists of the Dravidian and Indo-European speakers is genetically more similar, and received only minor gene flow with the recent invasions from both the West and the East, since their initial late Pleistocene settlement. On the other hand, the Indian Y-chromosome lineages show obvious difference in their distribution pattern among the tribal and caste populations."

ഇന്ത്യയിലെ ജാതിവ്യവസ്ഥ ആര്യന്മാരെത്തും മുമ്പേ നിലവിലുണ്ടായിരുന്നു എന്നും ഈ പ്രബന്ധം സമര്‍ഥിക്കുന്നു. പതിവുപോലെ പുതുതായി എത്തിയവര്‍ സാമൂഹ്യവ്യവസ്ഥയുടെ ഏറ്റവും മുകളില്‍ പ്രതിഷ്ടിക്കപ്പെട്ടു.


അതുപോലെ രസകരമായ മറ്റൊന്നാണ് ഇന്ത്യയിലെ ഇരുള തുടങ്ങിയ ട്രൈബുകളിലെ പുരുഷന്മാരില്‍‍ ധാരാളമായി കാണുന്ന J2 എന്ന മിഡിലീസ്റ്റ് ജീന്‍‌മാര്‍ക്കര്‍. ഇതിന് പ്രേരകമായത്‌ എന്ത്‌ സാമൂഹികപ്രതിഭാസമായിരിക്കും എന്നതിനെ പറ്റി ഒരു ഊഹവുമില്ല. കേരളത്തിലെ ക്രിസ്ത്യാനികളില്‍ ചിലരും J2 ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌.

2007-06-13

Brahmi could have originated in South India

  1. Earliest evidences are from Sri Lanka, Kerala-Tamilnadu border (600 BC)
    1. Initially, it was thought that it had originated at the time of Ashoka, may be for his edicts. However, recent discoveries near Kerala-Tamilnadu border puts it at 6 century BC. Refer.
    2. Also, there is discoveries from Sri Lanka at around 500BC, long before Ashoka.
    3. No northern emperor reached till these places till Asoka. So scripts traveled in trade routes; not by conquests.
    4. There are many sea trade routes from middle east to south India. For example, Muziris in central Kerala.
    5. Now add the fact that, Brahmi is derived from Aramaic.
  2. Maximum variations close to historical origin - more script variations in south india.
    1. It is a common thump rule used by the anthropologists to identify the place origin. That is, the maximum variation of a genetic or linguistic property will be close to its origin.
    2. The variation per distance for the Brahmic scripts is more in south India - consider Tamil, Malayalam, Kannada, Telugu, Sinhalese scripts.
  3. Letter shapes are closer to Grandha(Malayalam, Tamil) than to Devanagari
    1. Matra (vowel sign) logic. Please see vowel signs on ka.
      1. for ഈ, ഊ signs there is something used twice. In Malayalam that is quite obviously represented by the loop or extra loop.
    2. Vowel and consonant shapes matches in following cases(Refer Brahmi proposal, pg 18)
      1. ഇ, ഉ, ഋ, ഒ, ക, ഖ, ഗ, ഘ, ച, ഛ, ട, ഠ, ണ, ത, ഥ, പ, ഫ, യ, ല, വ, ഷ, ഹ, ള,

ഇത്തിക്കണ്ണി

അവതരണം 1

  • ഇങ്ങനെയാണ് എന്റെ ലോജിക്കിന്റെ പോക്ക്:
    • വായനാലിസ്റ്റുകള് വായനക്കാര്ക്ക് പോസ്റ്റുകളില് ഇന്നില്ലാത്ത സെലക്ഷന് തരുന്നു; A, B, C എന്നിങ്ങനെ മൂന്നു എഴുത്തുകാരുണ്ടെങ്കില് അതിലെ മൂന്നുപേരുടെ ബ്ലോഗിലും പോസ്റ്റ്, കമന്റ് വരുന്നതിനെ പറ്റി വായനക്കാരന് അറിയുന്നത് ഒരുപോലെയാണ്. ഇവിടെ സെലക്ഷന് വായനക്കാരന്റെ പണിയാണ്. അതിനാല് അതിന് സ്കേലബിലിറ്റിയും റിലയബിലിറ്റിയും ഇല്ല. എന്നാല് ഒരു വായനാലിസ്റ്റ് തരുന്ന ട്രസ്റ്റ് നെറ്റ്വര്ക്കിലൂടെ വായനക്കാരന് ഇഷ്ടപ്പെടുമെന്ന് ഏതാണ്ടുറപ്പുള്ള പോസ്റ്റും കമന്റും പതുക്കെ കൈമാറിയെത്തുന്നു. വളരെ സ്കേലബിളും റിലയബിളും.
    • പൈപ്പുകള് വച്ച് കമന്റുവായനയ്ക്ക് താഴെ പറയുന്ന ഫീച്ചറുകളൊഴികെ എല്ലാം ലഭ്യമാണ്
      • ഒരു പോസ്റ്റില് കമന്റിട്ടാല് അത് ധാരാളം പേര് കാണും എന്നുറപ്പിക്കാന് ഒരു വഴിയും ഇല്ല.
        • ഇത് നല്ലതാണ്; കാരണം ധാരാളം പേര് വായിക്കുന്നു എന്ന അറിവാണ് പിന്മൊഴി എന്ന മെയിലിംഗ് ലിസ്റ്റ് മിസ്യൂസ് ചെയ്യപ്പെടുന്നതിന്റെ കാരണം.
      • തത്സമയ സമ്പ്രേക്ഷണം സാധ്യമല്ല; 3-4 മണിക്കൂര് കഴിഞ്ഞാവും കമന്റിട്ടത് ഫീഡ് റീഡറുകള് പൊക്കുന്നത്.
        • ഇത് നല്ലതാണ്; കാരണം ഇതുള്ളതുകൊണ്ടാണ് പിന്മൊഴിയെ ഒരു ചാറ്റായി പലരും ഉപയോഗിക്കുന്നതിന്റെ കാരണം.
      • ഒരു സെന്ട്രല് കണ്ട്രോള് ആവശ്യമില്ല
        • ഇത് നല്ലതാണ്; ബൂലോഗത്തിലെ പല വഴക്കുകള്ക്കും കാരണം അവരുടെ സ്വാതന്ത്ര്യം അവര്ക്കിഷ്ടമില്ലാത്ത ക്യാരക്ടറുള്ള ഒരു ബൂലോഗപോലീസിന് വിധേയപ്പെട്ടിരിക്കുന്നു എന്നുള്ള തോന്നലാണ്.
      • ഓരോ വഴക്കും ബൂലോഗത്തെ അപ്പാടെ തന്നെ നിശ്ചലമാക്കുന്നു.
        • എന്നാല് പൈപ്പുപയോഗിച്ച കമന്റ്വായനയില്, എന്തുപ്രശ്നവും ലോക്കലായിരിക്കും. അതിനെ പറ്റി അറിയുകപോലും ചെയ്യാതെ തന്നെ മറ്റൊരിടത്ത് ചര്ച്ച പുരോഗമിക്കുന്നുണ്ടാവും. ഒരു പരിധിയിലപ്പുറം വളര്ന്നാല് പിന്നെ ഏതു പ്രശ്നവും ബൂലോഗത്തിന്റെ മുഴുവനാവുന്നതിലും എത്രയോ നല്ലതാണ് ലോക്കലാവുന്നത്.
    • നല്ല വായന വായനാലിസ്റ്റും പൈപ്പുംവച്ചുള്ളതാണെന്ന് ബോധ്യപ്പെടാന് എനിക്കിത്രയും മതി.
    • എന്നാല് ഒരാള്ക്ക് ഈ വെബ് 2.0 വായന അല്ലെങ്കില് പിന്മൊഴിയിലൂടെയുള്ള വെബ് 1.0 വായന ഇത്രയേ സാധിക്കൂ. രണ്ടും കൂടി പ്രായോഗികമല്ല. അതുകൊണ്ട് വെബ് 2.0 സപ്പോര്ട്ട് ചെയ്യുന്നവര്ക്ക് അങ്ങനെ ഒരു സൈസബിള് കമ്യൂണിറ്റി അത്യന്താപേക്ഷിതമായതിനാല് വെബ് 1.0 അവസാനിക്കേണ്ടത് ഒരാവശ്യമാവുന്നു. ഇത് അതിന്റെ രാഷ്ട്രീയം.
    • ഇനി ആള്ക്കൂട്ടത്തിനു വേണ്ടി എഴുതുക എന്നതിന്റെ ഗുണ ദോഷങ്ങള്:
      • അംഗീകാരം ഇഷ്ടപ്പെടാത്ത എഴുത്തുകാരില്ല. ഉമേഷിന്റെ സുഭാഷിതങ്ങളും ബെര്ളിത്തരങ്ങളും ഒക്കെ ആള്ക്കൂട്ടങ്ങള് രൂപപ്പെടുത്തിയ എഴുത്തുകളാണ്. ആള്ക്കൂട്ടം രൂപപ്പെടുത്തിയ എഴുത്താണോ അതിനുമുമ്പത്തെ എഴുത്താണോ മെച്ചം എന്നത് വ്യക്തിപരമാണ്. അതേസമയം തന്നെ, ആള്ക്കൂട്ടത്തിന്റെ ഇടപെടലിനെ ചെറുക്കാന് ഒരുമാതിരിപ്പെട്ടവര്ക്കൊന്നും സാധ്യവുമല്ല. ഉമേഷിനേയും ബെര്ളിയേയും പോലെയല്ലാതെ, ആള്ക്കൂട്ടത്തിനുവേണ്ടി എഴുതാന് സ്കില്ലില്ലാത്ത, എന്നാല് സ്വന്തം ഫീല്ഡില് മിടുക്കരായവരുടെ കാര്യമെടുക്കൂ. എത്രയോ പൊട്ടന്ഷ്യല് വായനക്കാരെ ആയിരിക്കും സെലക്ഷന് സാധ്യമല്ലാത്ത പിന്മൊഴിയിലൂടെയുള്ള പോസ്റ്റ് വായന നഷ്ടപ്പെടുത്തിയത്. ചുരുങ്ങിയ വായനക്കാര് മാത്രം മതിയായിരിക്കും അവര്ക്ക് നിലനിന്നുപോകാന്. പക്ഷെ, എവിടെയോ കിടക്കുന്ന ആ വായനക്കാര് കമന്റുകളുടെ മലവെള്ളപ്പാച്ചലില് അവിടേക്കെത്താനാവാതെ മടങ്ങിപ്പോയി.
  • ഈ പറഞ്ഞതില് മുഴുവന് ഒരസംഷനുണ്ട്. കമന്റുകളും പോസ്റ്റുകളും പല വായനക്കാര്ക്കും വായിച്ചെത്താനാവുന്നില്ല എന്നത്. അങ്ങനെയല്ല എങ്കില് ഈ വാദങ്ങള്ക്ക് മുനയില്ല. പക്ഷെ ഈ അസംഷന് ശരിതന്നെ എന്നാണ് എനിക്ക് തോന്നുന്നത്.

അവതരണം 2

എഴുത്തുകാരന്റെ സ്വാതന്ത്ര്യം

  1. പോസ്റ്റുകളാണ് ബ്ലോഗ് സാമ്രാജ്യത്തിലെ പ്രഥമപൌരന്മാര്. അവര്ക്ക് സര്വ്വ സ്വാതന്ത്ര്യമുണ്ട്. ബ്ലോഗുടമസ്ഥന്റെ മനോഗതിയെ അയാളേക്കോണ്ടാവും വിധം അവതരിപ്പിക്കുകയാണ് പോസ്റ്റുകള്.
  2. നിലനില്പ്പിന്റേയും സ്വഭാവത്തിന്റേയും കാര്യത്തില്, കമന്റുകള് ഇട്ടിരിക്കുന്ന പോസ്റ്റിന്റെ ഉടമസ്ഥന്റെ ഔദാര്യത്തിലാണ് കമന്റുകള് ജീവിക്കുന്നത്.
  3. അതുകൊണ്ട് കമന്റുകള്ക്ക്, അതെഴുതിയ ആളുടെ മനോവ്യാപാരങ്ങള് പോസ്റ്റുകളില് അവതരിപ്പിക്കപ്പെടുന്നത്ര സ്വതന്ത്രമായി അവതരിപ്പിക്കാന് പറ്റുന്നില്ല.
  4. അതായത് കമന്റുകള്ക്ക് എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്ന ഗുണമില്ല. പോസ്റ്റുകള്ക്ക് അതുണ്ട്.
  5. ഇമെയില് എന്ന മീഡിയത്തിന് തനിമലയാളത്തിനേക്കാളും ഫീഡുകളേക്കാളും അര്ജന്സി കൂടുതലുള്ളതുകൊണ്ടും, 700 അടുത്ത് ആളുകള് പിന്മൊഴി മെയിലിംഗ് ലിസ്റ്റ് സബ്സ്ക്രൈബ് ചെയ്തിട്ടുള്ളതുകൊണ്ടും, കമന്റുകള്ക്ക് കൂടുതല് വിസിബിലിറ്റി ഉണ്ട്.
  6. അതുണ്ടെന്നകാര്യം കമന്റെഴുത്തുകാര്ക്ക് അറിയുകയും ചെയ്യാം.
  7. അങ്ങനെ, എഴുത്തുകാരന് പൂര്ണ്ണസ്വാതന്ത്ര്യമില്ലാത്ത മെയിലിംഗ് ലിസ്റ്റ് എന്ന മീഡിയത്തിന്, ബ്ലോഗ് എന്ന മീഡിയത്തിനേക്കാള് വിസിബിലിറ്റി കിട്ടിപ്പോകുന്നു.

വായനക്കാരന്റെ സ്വാതന്ത്ര്യം

  1. മെയിലിംഗ് ലിസ്റ്റ് വച്ചുള്ള പിന്മൊഴി വായനയില് നല്ലതേതെന്ന് സമാനഹൃദയനെ കാണിക്കാന് എളുപ്പവഴിയില്ല.
  2. ഓരോത്തരും പിന്മൊഴി മുഴുവന് വായിച്ച്, സമാനഹൃദയന് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ടെങ്കില്, ചെന്ന് പോസ്റ്റു് വായിക്കുക മാത്രമേ ചെയ്യാനാവൂ.
  3. അതായത് വായനക്കാരന് സെലക്ഷന് സാധ്യമാക്കുന്ന സംവിധാനം പിന്മൊഴി മെയിലിംഗ് ലിസ്റ്റിലില്ല.
  4. എന്നാല് വായനാലിസ്റ്റു് വച്ചുള്ള വായനയില് എതാണ് സമാനഹൃദയന് ഇഷ്ടമായത് എന്ന് കാണിക്കാന് കൃത്യമായ മാര്ഗ്ഗമുണ്ട്.
  5. ഇനി സമാനഹൃദയന് ആരെന്നറിയാന് ട്രെന്ഡ് നോക്കിയാല് മതി. ആര് ഷെയര് ചെയ്ത പോസ്റ്റുകളാണോ ഞാന് ഏറ്റവും കൂടുതല് വായിക്കുന്നത്, അയാളുടെ വായനാഭിരുചി എന്നോട് ചേര്ന്ന് നില്ക്കുന്നു. അയാള് എന്റെ സമാനഹൃദയനാണ്.

നല്ലൊരു ക്രിയേറ്റിവ് സമൂഹത്തിനു് എഴുത്തുകാരന്റെയും വായനക്കാരന്റേയും സ്വാതന്ത്ര്യങ്ങള് ഒരു പോലെ പ്രധാനമാണ്.

ചിലചോദ്യോത്തരങ്ങള്:

വക്കാരിയുടെ ഈ ലേഖനത്തിലെ ചോദ്യങ്ങള്ക്കുള്ളവ:


ഇഞ്ചി: “അവിടെ പിന്മൊഴി ഉണ്ടായിരുന്നെങ്കില് ഞാന് മാത്രം ഒറ്റയ്ക്ക് നിന്ന് യുദ്ധിക്കണ്ടായിരുന്നു”
= ഒരു മെയിലിംഗ് ലിസ്റ്റ് തീര്ച്ചയായും ആവശ്യമുള്ളവര്ക്കൊക്കെ ഒരു സെക്യൂരിറ്റി തരുന്നുണ്ട്. അങ്ങനെ സെക്യൂരിറ്റി വേണമെന്നുള്ളവരെല്ലാം കൂടി ഒരു മെയിലിംഗ് ലിസ്റ്റുണ്ടാക്കി, പ്രശ്നംവരുമ്പോള് കൂട്ടുകാരെ വിളിച്ചുകൂട്ടൂ. അതിന് പിന്മൊഴിയുടെ ആവശ്യമൊന്നുമില്ല. 24 മണിക്കൂര് വിജില് വേണ്ടത്ര സെക്യൂരിറ്റി ബ്ലോഗിന് വേണം എന്ന് തോന്നുന്നവര് കമന്റ് മോഡറേഷന് എനേബിള് ചെയ്യുകയായിരിക്കും നല്ലത്.

വക്കാരി: പഴയപോസ്റ്റുകളെ പൊക്കിക്കൊണ്ടുവരാന് വായനാലിസ്റ്റിന് പറ്റുമോ?
= ഒന്നാമതേ മെയിലിംഗ് ലിസ്റ്റ് എന്ന മീഡിയത്തേയും ബ്ലോഗിനേയും താരതമ്യം ചെയ്യുന്നത് തന്നെ ചക്കയും മാങ്ങയും ഒത്തുനോക്കുന്നപോലെയാണ്. ഇനി വായനാലിസ്റ്റുപയോഗിക്കുന്നയാള് പഴയൊരു പോസ്റ്റ് വായിച്ചിഷ്ടപ്പെട്ടാല് ഷെയര് ചെയ്യും. ആ ഫീഡ് സബ്സ്ക്രൈബ് ചെയ്തവരത് കാണുകയും ചെയ്യും. കൂടാതെ, എത്രതവണ ഷെയര് ചെയ്യപ്പെടുന്നു എന്നതുവച്ച് പോസ്റ്റുകള് വായിക്കാനെടുക്കുന്ന ചിലര്ക്കെങ്കിലും ആ പോസ്റ്റ് പുതിയൊന്നായി കിട്ടും. അതായത് ഇപ്പോള് ആ പോസ്റ്റിന്റെ ഷെയര് കൌണ്ട് 2-ഉം ഒരു വായനക്കാരന് 3 തവണ ഷെയര് ചെയ്യപ്പെടുന്നതുമാണ് വായിക്കുന്നതെങ്കില്, ഞാന് കൂടി ആ പോസ്റ്റ് ഷെയര് ചെയ്യുന്നതുവഴി ആ വായനക്കാരന് അതിനെ പുതുതായി കാണുന്നു.

വക്കാരി: ബൂലോഗത്തിന്റെ സ്വാഭാവിക വളര്ച്ചയെ പ്രോത്സാഹിപ്പിക്കണം ..
= ബ്ലോഗില് എന്താണ് സ്വാഭാവികത? പിന്മൊഴിയില് ഉള്ളതോ ഇല്ലാത്തതോ; വേഡ് വെരിഫിക്കേഷന് ഇടുന്നതോ ഇടാത്തതോ... ആത്യന്തികമായി ‘സ്വാഭാവികത‘ എന്നാല്, ഏതാണ്ട് ബ്രഹ്മം പോലെ തന്നെ, ഒരു ഡെഫനിഷന് ഇല്ലാത്ത സംഗതിയാകുന്നു. ഉദാഹരണത്തിന് മനുഷ്യന്റെ ബുദ്ധി സ്വാഭാവികമാണോ? സ്വാഭാവികമാണെങ്കില് മനുഷ്യന് ബുദ്ധിയുപയോഗിച്ചു ചെയ്യുന്ന കാര്യങ്ങളോ? സ്വാഭാവികമല്ലെങ്കില് മനുഷ്യന് എന്ന ജീവി തന്നെ ഒരു മൊത്തമായും അസ്വാഭാവികതയുള്ളതാവുമല്ലോ. അതുകൊണ്ട് സ്വാഭാവികത വച്ചുള്ള എന്തുവാദവും ദുര്ബലമാണ്.

ഞാന് എന്തിനെ ആണ് പേടിക്കുന്നത്?
= മെയിലിംഗ് ലിസ്റ്റ് എന്ന മീഡിയം, ബ്ലോഗ് എന്ന മീഡിയത്തില് ഇത്തിക്കണ്ണിപോലെ കയറിപ്പറ്റി അതിനെ ‘സ്വാഭാവികമായി‘ തന്നെ മുരടിപ്പിക്കുന്നതിനെ ഞാന് ഭയക്കുന്നു. ക്രിയേറ്റിവിറ്റിക്ക് ബ്ലോഗാണ് നല്ലത് എന്ന് നേരത്തേ പറഞ്ഞുവല്ലോ.

പിന്മൊഴിക്ക് പകരം മറുമൊഴി ആയിക്കഴിഞ്ഞാല് പിന്നെ കാര്യങ്ങളെല്ലാം തഥൈവയല്ലേ?
= ആവുമായിരിക്കും. എന്നാല് ഇത് സ്പെസിഫിക് ആയി പിന്മൊഴിക്കെതിരേയുള്ള കാമ്പെയിനല്ലല്ലോ. ബൂലോഗം മുഴുവന് ഉള്പ്പെടൂന്ന മെയിലിംഗ് ലിസ്റ്റ് വഴി എന്തുകൊണ്ട്
കമന്റുകള് കാണരുത്/അയക്കരുത് എന്ന് പ്രചരിപ്പിക്കുന്ന ഒരു ബോധവത്കരണം മാത്രം. വക്കാരി പറഞ്ഞപോലെ അള്ട്ടിമേറ്റ്ലി ഞാനല്ല ബ്ലോഗ് സെറ്റപ്പിലെ കമന്റ് സെന്റ് അഡ്രസ്സ് മാറ്റുന്നത്. അത് ഓരോ ബ്ലോഗറും തന്നെയാണ്.

ഏവൂരാന്റെ ഈ ലേഖനത്തിനുള്ള കമന്റുകളായി ചോദിച്ച ചോദ്യങ്ങള്ക്കുള്ള മറുപടികള്

?“ഇതിന്റെ പിന്നില് വല്ല രാഷ്ട്രീയവുമുണ്ടോ... “
= തീര്ച്ചയായും ഉണ്ട്. ബൂലോഗത്തിന് ഭാവിയില് നന്നാകും എന്ന് എനിക്ക് തോന്നുന്ന കാര്യത്തിനുവേണ്ടി കുത്തിത്തിരുപ്പുണ്ടാക്കുക എന്ന രാഷ്ട്രീയം.

?”സാങ്കേതികമായ അര്ത്ഥത്തില് നിലവാരത്തെക്കുറിച്ച് ആശങ്കയില്ലാത്ത ജനകീയ എഴുത്തായിട്ട് ഇതിനെ സമീപിക്കാനാണ് എനിക്കിഷ്ടം. വിഷം കലരാത്തിടത്തോളം housewives' gossip വരെ എത്തിപ്പെടേണ്ട സ്ഥലം. അതില് നിന്ന് നിലവാരമുള്ള എഴുത്ത് വഴിപിരിഞ്ഞുകൊള്ളൂം. ആരുടെയും പ്രേരണയും പ്രയത്നവും ഇല്ലാതെ തന്നെ. അല്ലെന്ന് കുറച്ചുപേര് വാശിപിടിച്ചാല് ...“
?”ബ്ലോഗുകള് കൊണ്ട് വന്ന വിപ്ലവം ഈ ജനകീയത്തമാണ്. അല്ലാതെ വിവരമുള്ളവര് മാത്രം എഴുതണം എന്നതില് ഞാന് ഒരിക്കലും യോജിക്കില്ല.“
= ആരാണ് അങ്ങനെ വാശിപിടിച്ചത്? ബൂലോഗത്തിന്റെ ക്വാളിറ്റി കൂട്ടുക എന്നുപറഞ്ഞാല് എനിക്ക് ഒരര്ഥമേ ഉള്ളൂ: എഴുത്തുകാരന്റെ ക്രിയേറ്റിവിറ്റിയും വായനക്കാരന്റെ സെലക്ഷനും കൂട്ടുക. രണ്ടും രണ്ടുപേരുടെയും സ്വാതന്ത്രത്തിലധിഷ്ഠിതമാണ്. അല്ലാതെ എഴുത്തിനെ, മാതൃഭൂമി/മലയാളം വാരിക എന്നിവയുടെ പെട്ടിയിലിട്ടുപൂട്ടുക എന്നൊരു അര്ഥം ഇല്ലേ ഇല്ല.

?”ഇതിന് പകരം വെക്കാന് ഫീഡിനോ, പിപ്പിനോ കഴിയില്ലെന്ന സത്യം മനസ്സിലാക്കുക“
= തീര്ച്ചയായും. അതുപോലെ, ഫീഡും പൈപ്പും തരുന്ന സ്വാതന്ത്ര്യം തരാന് മെയിലിംഗ് ലിസ്റ്റിനും ആവില്ല. ഒരൊറ്റ കമ്മ്യൂണിറ്റി എന്നതിനേക്കാള്, സ്വാതന്ത്ര്യമാണ് ക്രിയേറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുക എന്ന് ഞാന് വാദിക്കുന്നു.

?”നിര്ദോഷമായ ഒന്നിനെ എന്തിന് കൊല്ലണം.“
= പ്രപഞ്ചത്തിലൊന്നും നിര്ഗുണമല്ലാത്തതുപോലെ, പിന്മൊഴിയും വായനക്കാരിലും എഴുത്തുകാരിലും ഒരു പ്രത്യേക സമ്മര്ദ്ദം ചെലുത്തുന്നുണ്ട്. ഈ സമ്മര്ദ്ദത്തെ പറ്റി അടുത്ത ചോദ്യത്തില്...

?”ഈ മുഖമില്ലാത്ത ജനക്കൂട്ടം ബ്ലൊഗിംഗിന്റെ നിലവാരം കുറയ്ക്കുന്നു“
= മുഖമില്ലയ്മയാണ് ബ്ലോഗിംഗിന്റെ നിലവാരം കുറയ്ക്കുന്നത് എന്ന് പറയുന്നത് ചര്ച്ചയെ തെറ്റിദ്ധരിച്ചതാണെന്ന് തോന്നുന്നു.
സെലക്ഷന് ഇല്ലാത്ത വായനക്കാര്ക്ക് വേണ്ടി എഴുതേണ്ടിവരിക എന്നത് ഒരു ആവരേജ് ജനക്കൂട്ടത്തിന് വേണ്ടി എഴുതേണ്ടി വരികയാണ്. ഒരൊറ്റ കമ്മ്യൂണിറ്റിക്ക് വേണ്ടി അഥവാ ജനക്കൂട്ടത്തിനുവേണ്ടി എഴുതേണ്ടിവരുന്നത് ക്രിയേറ്റിവിറ്റിക്ക് വിഘാതമാണ്. വായനക്കാര് ഒരൊറ്റ ബ്ലോക്കാവാതെ, വളരെ ഡൈനാമിക്കായ പലവിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി തിരിഞ്ഞ് അവര്ക്കിഷ്ടപ്പെട്ട എഴുത്തുകളേയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയാണ് എന്റെ സ്വപ്നം. അവിടെ വിഭാഗങ്ങളും ഉപവിഭാഗങ്ങളും പേരുള്ളവയും സ്റ്റാറ്റിക്കും അല്ല. വായനാലിസ്റ്റുകള് തരുന്നത് ആ ഫ്ലക്സിബിലിറ്റിയാണ്.... അതായത് വായനക്കാരുടെ വായനാരീതി എഴുത്തുകാരനെ അടിമുടി ഇന്ഫ്ലുവന്സ് ചെയ്യുന്നു. അതുകൊണ്ടു്, എഴുത്തു നന്നാവാന് വായന നന്നാവണം. അങ്ങനെ വായനാരീതി ശരിയാക്കുന്ന രാഷ്ട്രീയത്തിന് വളരെ പ്രാധാന്യമുണ്ട്.

?”സ്വന്തമായി വായനയും എഴുത്തും തിരഞ്ഞെടുത്ത് പോകാന് തക്ക ദിശാബോധം ഉണ്ടായിട്ടില്ലാത്ത പുതിയതും പഴയതുമായ ബ്ലോഗര്മാരെ സംബന്ധിച്ചിടത്തോളം അര്ത്ഥവും പ്രസക്തിയും ഉള്ള സംവിധാനമാണ് കോമണ് പോസ്റ്റ്/കമന്റ് അഗ്രഗേറ്റര്.“
= അവര് വരേണ്ടത് പിമൊഴിയിലേയ്ക്കല്ല. വായനാലിസ്റ്റിന്റെ അഗ്രിഗേറ്ററിലേയ്ക്കാണ്. അതില് ഏറ്റവും റെക്കമെന്റ് ചെയ്യപ്പെട്ട കൃതികള് വായിച്ചാണ് അവര് തുടങ്ങേണ്ടത്.

?”മുന്പൊക്കെ ബ്ലോഗിനും ഒക്കെ മുന്പ് ഒരുപാട് മെയിലിങ്ങ് ലിസ്റ്റുകളുടെ പ്രളയം ആയിരുന്നു. അതിതുപോലെ വര്ഗ്ഗീയതയും ജയ് മഹാരാജാവുകളും തെറിവിളിയും കൊണ്ട് നിന്ന് പോയി. അതുപോലെയാണ് പിന്മൊഴിക്കും സംഭവിക്കുന്നതും എന്ന് തോന്നുന്നു.“
= അല്ല. ഇവിടെ ഒന്നും നിന്നുപോകുന്നില്ല. ഓരോരുത്തരുടേയും ബ്ലോഗുകളും കമന്റുകളും ഒന്നും സംഭവിക്കാതെ തന്നെ അതാതിന്റെ സ്ഥലങ്ങളിലുണ്ട്. പഴയപോലെ തന്നെ ആര്ക്കും കമന്റിടാം. കമന്റുകളും പോസ്റ്റുകളും ട്രാക്ക് ചെയ്യാനും ഭേദപ്പെട്ട വഴികളുണ്ട്. നഷ്ടപ്പെടുന്നത് ഇത്രമാത്രം: 1) ഞാന് കമന്റിടുമ്പോള് ആ കമന്റ് 700 പേര് വായിക്കും എന്ന ഉറപ്പ് 2) കമന്റുകളുടെ തത്സമയ വിതരണം. രണ്ടും ഇല്ലാതിരിക്കുന്നത് തന്നെ നന്ന്.

?”ഈ ഫില്റ്ററിങ്ങ് സിസ്റ്റം ഒരു പരിധിവരെ ഉള്ളതുകൊണ്ടാണ് എല്ലാത്തരം വായനക്കാരും ഇതിനുള്ളത്.“
= ശരിയാണ്. ഈ ഫില്റ്ററിംഗ് സിസ്റ്റം തന്നെയാണ് പിന്മൊഴിയെ പിന്മൊഴിയാക്കുന്നതും മറ്റു കമന്റ് അഗ്രിഗേറ്ററുകളില് നിന്നും അതിനെ വേര്തിരിക്കുന്നതും. ഇതും ഒരു നിശ്ചിതസമയത്തിലുള്ള കമന്റുകളുടെ എണ്ണം എത്ര കൂടിയാലും ഹാന്ഡില് ചെയ്യാനാവുന്നതും അല്പ്പം അധ്വാനം ആവശ്യമുള്ള കാര്യം തന്നെ. എന്നാല് ഈ രണ്ടുകാര്യങ്ങളിലും വാശിയില്ലാത്ത ഒരു ബേസിക് കമന്റ് മെയിലിംഗ് ലിസ്റ്റ് ഉണ്ടാക്കാന് വളരെ എളുപ്പമാണ് - മറ്റുപലരും പറഞ്ഞ പോലെ തന്നെ.

?”ബ്ലോഗിന്റേം മെയിലിങ്ങ് ലിസ്റ്റിന്റേയും ഒരു ഒരുമയാണത് തരുന്നത്.“
= ശരിതന്നെ. ഈ ഒരുമ, ക്ലോസ്ഡ് ആയ ഒരു കമ്മ്യൂണിറ്റിയ്ക്കുള്ളില് മെയിലിംഗ് ലിസ്റ്റ് വച്ചുണ്ടാക്കുന്നതിനോട് എനിക്കെതിര്പ്പില്ല. എന്നാല് ഒരു വിശാല അടിസ്ഥാനത്തില് ആര്ക്കും ജോയിന് ചെയ്യാവുന്ന കമ്മ്യൂണിറ്റി ആയി വളരുമ്പോഴാണ് ബ്ലോഗ് എന്ന മീഡിയത്തെ താഴ്ത്തുന്ന വാമനനായി പിന്മൊഴിമാറുന്നത്. ക്ലോസ്ഡ് ആയ കമ്മ്യൂണിറ്റിക്ക് ഉദാഹരണങ്ങളാണ് - വളരെ നാളുകളായി അറിയുന്ന സുഹൃത്തുക്കള്, ഒരു ക്ലാസ്സില് പഠിച്ചവര് - പിന്മൊഴിക്ക് പുറത്തും അസ്തിത്വമുള്ള സമൂഹങ്ങള്.

?”അപചയം ഉണ്ട്. ഒരു ശതമാനം വരെ പിന്മൊഴി തരുന്ന പബ്ലിസിറ്റിയില് നിന്ന് ഉണ്ടായത്. ഇല്ലാന്ന് പറയുന്നത് നുണയായിരിക്കും. പക്ഷെ അതിനു പിന്മൊഴി നിറുത്തിയത് കൊണ്ട് തടയാന് പറ്റുമൊ എന്നുള്ളതാണ് എന്നെ കുഴക്കുന്നത്?“
= വായനാലിസ്റ്റുകള് വഴി സാധിക്കും. ഇന്ന് ഒരു തറപോസ്റ്റിനും നല്ല പോസ്റ്റിനും വിസിബിലിറ്റി ഒരുപോലെയാണ്. വായനാലിസ്റ്റുകളുടെ ലോകത്തില് തറപോസ്റ്റുകള് വളരെ ലോക്കലായി ഒതുങ്ങും. നല്ലപോസ്റ്റുകള് പതുക്കെ വായനാലിസ്റ്റില്നിന്നും വായനാലിസ്റ്റിലേയ്ക്ക്` ട്രാന്സ്മിറ്റ് ചെയ്യപ്പെടും. അങ്ങനെ നല്ല എഴുത്ത് പ്രോത്സാഹിപ്പിക്കപ്പെടും.

?”കൊറേ പേര് ലിസ്റ്റ് ഉണ്ടാക്കണം. അപ്പോള് ഇതുപോലെ പിന്മൊഴിയിലെ കമന്റ്സ് പ്രളയം പോലെ ഏത് എന്തെടുക്കണം എന്നുള്ള കണ്ഫ്യൂഷണിലാവും.“
= കണ്ഫ്യൂഷനാവേണ്ട കാര്യമില്ല. അധികം വായിക്കാത്ത വായനാലിസ്റ്റുകളെ ഒഴിവാക്കിയാല് മാത്രം മതി. അത് ഏതൊക്കെ എന്ന് ട്രെന്ഡില് നോക്കിയാല് കാണാം.

?”യാഹൂ പൈപ്പ് ഇപ്പോള് വളരെ സ്ലോയാണ്.“
= ശരിയാണ്. എന്നാല് അതിനെ ഫീഡായി സബ്സ്ക്രൈബ് ചെയ്താല് പിന്നെ, യാഹൂ സ്ലോ ആണോ എന്നത് ബാധിക്കുന്ന കാര്യമാവില്ല.

ഇഞ്ചിപ്പെണ്ണും മറുമൊഴിയുടെ പിറവിയും എന്ന പോസ്റ്റില് നിന്നുള്ള ചോദ്യങ്ങളും മറുപടികളും

?“ആര്. എസ്. എസ്. , ആറ്റം ഫീഡുകളില് സബ്സ്.ക്രൈബ് ചെയ്യാമെന്ന് വച്ചാലും അത് നേരത്തെ കണ്ടെത്തിയ ഒരു ബ്ലോഗിന്റെ കാര്യത്തിലല്ലേ, നടക്കൂ. പുതിയ ഒരെണ്ണം കണ്ടുപിടിക്കാന് അതുവഴി കഴിയില്ലല്ലോ. “
=വായനാലിസ്റ്റുകള് അതാണ് ചെയ്യുന്നത്. ദേ ഈപോസ്റ്റ് വായിച്ചുനോക്കൂ നല്ലതാണ് എന്ന് നമ്മുടെ കൂട്ടുകാരന് പറഞ്ഞുതരുന്നു. ഈമെയിലിന് നേര് വിപരീതമായി, പറയുന്ന ആളല്ല, കേള്ക്കുന്ന ആളാണ് ഇപ്പറഞ്ഞ കാര്യം കേള്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടിതില് സ്പാമില്ല.


കമന്റു് ചെയ്യേണ്ടവര് അതാത് ലേഖനങ്ങളിലേയ്ക്ക് പോയാട്ടേ. ഈ വിഷയം സംസാരിക്കാന് ഇനിയും വേറേ ഒരു ത്രെഡ് കൂടി വേണോ?