2007-04-26

ലിപികളുരയുമ്പോള്‍

Confusion

വ്യവസ്ഥയിലുള്ള കണ്‍‌ഫ്യൂഷന്‍

അവ്യവസ്ഥ1:
താഴെ കാണിക്കുന്ന പോലെ പല രീതിയിലാണ് പഴയലിപിയില്‍ ഉകാരം എഴുതുന്നത്‌:


അവ്യവസ്ഥ2: കൂട്ടക്ഷരത്തില്‍ വ്യത്യസ്ത ബേസ് അക്ഷരത്തിനനുസരിച്ച് ഊ-കാരം പലരീതിയിലാണ് എഴുതുന്നത്‌. ഉദാ:

സ്കൂ
ഴ്കൂ
അവ്യവസ്ഥ3: താഴെ കൊടുത്തിരിക്കുന്നവയില്‍ ഒരുപോലെ ഉകാരം ചേരുന്നു.

തു

ജു

എന്നാല്‍ അവയുടെ ഊ-കാരത്തിലാവട്ടെ വ്യത്യസ്ത രീതികള്‍:

തൂ ജൂ

ഉ, ഊ കാരങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ അനവധി ഉദാഹരിക്കാനുണ്ട്‌.



നോട്ട്:
ഉ, ഊ കാരങ്ങളുടെ കാര്യത്തില്‍ മാത്രമേ ഈ പ്രശ്നമുള്ളൂ എന്ന്‌ പ്രത്യേകം ശ്രദ്ധിക്കുക. അക്ഷരത്തോട് കൂടെ ചേരുന്നു മറ്റു ചിഹ്നങ്ങളായ, ഋ, ര/റ എന്നിവ ഈ അവ്യവസ്ഥയില്ല. എല്ലാം ഒരു പോലെ, കൃ, സൃ, ഷ്ടൃ, പ്ര, ഷ്ട്ര എന്നിങ്ങനെ വാലുനീട്ടി എഴുതുന്നു.

Compression

പോയിന്റ് സൈസ് 10-ല്‍ എഴുതിയ രണ്ട്‌ കൂട്ടക്ഷരങ്ങള്‍ നോക്കൂ:

ആദ്യത്തേത്‌ ഴ്ത്തു ആണോ ഴ്ക്കൂ എന്ന്‌ മനസ്സിലാക്കണമെങ്കില്‍ മൈക്രോസ്കോപ്പ് വേണം. പുതിയലിപിയിലെഴുതിയ രണ്ടാമത്തെ കൂട്ടക്ഷരം വലിയ പ്രശ്നങ്ങളിലാതെ തന്നെ വായിക്കാം. ആദ്യത്തേത്‌ ഏതാണെന്ന് മനസ്സിലാവണമെങ്കില്‍ പോയിന്റ് 14(ഴ്ക്കൂ) എങ്കിലും ആവണം. എന്നാല്‍ പോയിന്റ് സൈസ് 8 ആയാലും ‘ഴ്‌ത്ത‌ു‘ സ്ക്രീനില്‍ വായിക്കാന്‍ പറ്റാതാവുന്നില്ല. അതായത്‌. ‘വായിക്കബിലിറ്റി‘ ക്രൈറ്റീരിയയില്‍ പുതിയലിപി 10 പോയിന്റ് എന്നത്‌ = പഴയലിപി 14 പോയിന്റ്. പോയിന്റ് സൈസ് മാറ്റുമ്പോള്‍ ടെക്സ്റ്റിന് മൊത്തമായാണ് മാറ്റുന്നത്‌. എന്നാല്‍ പുതിയലിപിസ്വീകരിക്കുമ്പോഴുണ്ടാകുന്ന എക്സ്പാന്‍ഷന്‍ ലോക്കലാണ് - കൂട്ടക്ഷരങ്ങള്‍ക്ക് മാത്രം. അതുകൊണ്ട്പഴയലിപി സ്ക്രീനില്‍ കമ്പ്രഷന്‍ സാധ്യമാക്കുന്നു എന്നത്‌ ഒരു മിത്താണ്. പേനകൊണ്ടുള്ള എഴുത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ പഴയലിപിയായിരിക്കണം കൂടുതല്‍ എഫിഷന്റ്.


റോമന്‍ അക്ഷരങ്ങള്‍ക്ക്‌ സാധാരണ ഉപയോഗിക്കുന്ന 10 പോയിന്റ് ഇവിടെ ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുന്നു എന്നതല്ല ഇവിടത്തെ പ്രശ്നം. മറിച്ച്‌ x പോയിന്റിലെഴുതിയ പുതിയലിപിയുടെ വായനാനുഭവം പഴയലിപിയിലെഴുതിയതിനുണ്ടാവണമെങ്കില്‍ അതിന്റെ പോയിന്റ് സൈസ് 1.4x ആവണം. അതായത്‌, ടെക്സ്റ്റ് എപ്പോഴും 40% എക്സ്പാന്‍ഡ് ചെയ്യുന്നു. ഇവിടെ പുതിയലിപിയിലില്ലാത്ത പഴയലിപി കൂട്ടക്ഷരങ്ങള്‍ മാത്രമേ താരതമ്യപ്പെടുത്തുന്നുള്ളൂ. മറിച്ചുള്ളവയുടെ കാര്യം എപ്പോഴും ഒരുപോലെയല്ലേ.


ഇതിനുകാരണം ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ എന്താണെന്ന്‌ കാണാം. പഴയലിപിയില്‍ കൂട്ടക്ഷരങ്ങള്‍ ഉണ്ടാവുന്ന മുറയ്ക്ക്‌ ചിലത് ഹൊറിസോണ്ടലിയും മറ്റു ചിലത്‌ വെര്‍ട്ടിക്കലിയും വലുതാവുന്നു. പുതിയലിപില്‍ ഒരു ഇത്‌ സംഭവിക്കുന്നെങ്കില്‍ തന്നെ, ഹൊറിസോണ്ടലി മാത്രമാണ്. (ഉദാ: ത്ത, ഞ്ച, ഞ്ഞ). മലയാളം ഹോറിസോണ്ടലി ലേയൌട്ട്ചെയ്യുന്ന സ്ക്രിപ്റ്റായതിനാല്‍ വെര്‍ട്ടിക്കല്‍ സ്പേസ് വളരെ പരിമിതമാണ്. ഓരോ പോയിന്റ് സൈസും വിലയേറിയതാണ്. എന്നാല്‍ ഹൊറിസോണ്ടല്‍ സ്പേസ് ധാരാളം അതിനുണ്ട്‌ - ഒരു ലൈനിന്റെ നീളം തന്നെ ഉപയോഗിക്കാം. വെര്‍ട്ടിക്കലി ലേയൌട്ട് ചെയ്യപ്പെടുന്ന സ്ക്രിപ്റ്റുകളും ഉണ്ട്; പഴയചൈനീസ് അതിനുദാഹരണമാണ്. അവിടെ വെര്‍ട്ടിക്കലി ഒരു ഗ്ലിഫ് എത്രവലുതായാലും പ്രശ്നമില്ല. ഹൊറിസോണ്ടലി ഉണ്ടാവുന്ന എക്സ്പാന്‍ഷന്‍ പ്രശ്നമാവും.


അതായത്‌, പഴയലിപിയിലെ വെര്‍ട്ടിക്കല്‍ എക്സ്പാന്‍ഷന്‍ ആണ് പ്രശ്നം. ഉദാഹരണങ്ങള്‍: ല്പ്രൂ, ല്ത്തൂ, പ്സ്രൂ, ഗ്ഗൂ, ഴ്വൂ, ശ്ശ്രൂ, ഷ്ക്കൂ, ബ്ജൂ, ബ്ധൃ, ഷ്ട്രൂ, ച്ഛ്രൂ, യ്ത്തൂ


കൂട്ടക്ഷരം എത്ര കടുത്തതായാലും ഹൊറിസോണ്ടല്‍ എക്സ്പാന്‍ഷന്‍ പ്രശ്നവുമല്ല: ഉദാ: ഗ്ദ്ധ്ര, ണ്ഡ്രു, ക്ത്രു, ശ്ഛു, ത്സ്ഥൃ, ജ്ഞ, ഞ്ഛൃ

Cultural Arugment

പഴയലിപി പുലരണം എന്ന്‌ ഞാന്‍ വാദിക്കുമ്പോള്‍ ഞാനുദ്ദേശിക്കുന്നത്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തെ പഴയലിപി പുലരണം എന്നല്ല; ഞാന്‍ ശരിയെന്ന്‌ ചെറുപ്പത്തില്‍ പഠിച്ച കാര്യങ്ങള്‍ ഇന്നും ശരിയാ‍വണം എന്നാണ്‌. നൊസ്റ്റാള്‍ജിക്കും ഓര്‍ത്തഡോക്സും ആയ ഒരു വാദമാണത്‌. വേറേ ഒരു തലമുറയ്ക്ക്‌ ഇതേ വാദം ഞാന്‍ പഠിച്ചതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളോടുണ്ടാവുമ്പോള്‍ പ്രശ്നമായി. ഇന്ന്‌ അങ്ങനെയൊരു തലമുറയുണ്ട്. പഠിച്ചപ്പോള്‍, വായിക്കുമ്പോല്‍ എല്ലാം പുതിയലിപി കാണുന്നവര്‍. അതിനുള്ള ചരിത്രപരമായ കാരണം എന്തുവേണമെങ്കിലും ആവട്ടേ; അവര്‍ക്കും നൊസ്റ്റാള്‍ജിയയില്‍ എന്നേപ്പോലെ തന്നെ അവകാശമുണ്ട്. അതുകൊണ്ട് തന്നെ, ‘തനിമ’വാദം ഏത്‌ ലിപിപുലരണം എന്നതിന് നമുക്കൊരുത്തരവും തരില്ല.

2007-04-10

കുട്ടി മലയാളം പറയാന്‍...

അമേരിക്കയിലെ പ്രവാസിമലയാളികളുടെ കാര്യമാണ്. സ്കൂളില്‍ പോകും വരെ കുട്ടികള്‍ വീട്ടില്‍ മലയാളം പറയാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ സ്കൂളില്‍ പോയി ത്തുടങ്ങിയാല്‍ പിന്നെ വളരെ എളുപ്പത്തില്‍ അവര്‍ മറ്റുകുട്ടികളുടെ അടുത്തുനിന്നും ഇംഗ്ലീഷ് സ്വായത്തമാക്കും. അതുതന്നെ ഇടയ്ക്ക്‌ വീട്ടിലും പ്രയോഗിക്കും. അതു് അപ്പനും അമ്മയ്ക്കും മനസ്സിലാവുന്നുണ്ടെന്ന്‌ കണ്ടാല്‍ പിന്നെ, അവരൊരു ഷോര്‍ട്ട്കട്ട് എടുക്കും. കൂട്ടുകാരുടെ അടുത്തും വീട്ടിലും ഇംഗ്ലീഷ് മതി ഇനി.

ഈ സന്ദര്‍ഭത്തിലാണ് അപ്പനും അമ്മയും മലയാളം എന്‍ഫോര്‍സ് ചെയ്യുന്ന നടപടികളെടുക്കുക. മിക്കവാറും ചെയ്യുന്ന പരിപാടി, “Can I watch TV?" എന്ന ചോദ്യത്തിന് “മലയാളത്തില്‍ ചോദിക്ക്‌“ എന്ന് മറുപടി കൊടുക്കും. ചിലപ്പോള്‍ അവര്‍ മലയാളത്തില്‍ ചോദിക്കും മിക്കവാറും ഇംഗ്ലീഷില്‍ തന്നെ ഒന്നുകൂടി ചോദിക്കും. എന്തായാലും ഒരു ചെറിയ കണ്ടന്‍ഷന്‍ ഉണ്ടാവും.

ഇത്‌ ഒഴിവാക്കാന്‍ ഒരു ചെറിയ ഉപായം. എന്റെ വീട്ടില്‍ തരക്കേടില്ലാ‍തെ നടക്കുന്ന കാര്യം. മുകളിലെ ചോദ്യത്തിന് ഇങ്ങനെ ഒരു മറുചോദ്യം ചോദിക്കും “ടീവി കണ്ടോട്ടേ എന്നാ‍ണോ ചോദിച്ചത്?”. ഇതിനൊരു ഗുണം എന്താണെന്നു വച്ചാല്‍ പ്രത്യക്ഷത്തില്‍ കണ്ടന്‍ഷന്‍ ഒഴിവാക്കുന്നതാണ്. കാര്യം നടക്കാന്‍ ഇംഗ്ലീഷില്‍ ചോദിക്കുന്നത്‌ സമയം കൂടുതല്‍ എടുക്കുന്നതിനാല്‍ പതുക്കെ ചോദ്യങ്ങള്‍ മലയാളത്തിലായിത്തുടങ്ങും.

ചുരുക്കത്തില്‍ അവരുടെ അല്ലാ ഇംഗ്ലീഷ് ചോദ്യങ്ങളേയും മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത്‌ കണ്‍ഫേം ചെയ്യുക.

2007-04-08

ചുള്ളിക്കാടും ബൈബിളും

ചുള്ളിക്കാടന്‍ കവിതയിലെ ബൈബിള്‍ സാന്നിദ്ധ്യം ശ്രദ്ധിക്കാതിരിക്കാനാവില്ല. പണ്ട്‌, ആറീസി കാലഘട്ടത്തില്‍ ചുള്ളിക്കാടിന്റെ 18 കവിതകള്‍, ഗസല്‍, അമാവാസി എന്നിവയില്‍ കണ്ട ക്രൈസ്തവബിംബങ്ങളെ ഞാന്‍ എഴുതിവച്ചിരുന്നു. അതാണിവിടെ. ചുള്ളിക്കാട് ബ്ലോഗിലെത്തിയ ഈ വിശുദ്ധവാരത്തില്‍ തന്നെയല്ലേ തന്നെ ഇത് പോസ്റ്റ് ചെയ്യാനുള്ള ഏറ്റവും നല്ല സമയം.

വ്യക്തിയുടെ ദുരിതങ്ങളേയും അവസാനനാശത്തേയും അവതരിപ്പിക്കുന്ന ബിംബങ്ങള്‍കൊണ്ട്‌ സമ്പന്നമാണ് ബൈബിള്‍. അതുതന്നെയായിരിക്കണം ചുള്ളിക്കാടിന്റെ ദുരിതകല്‍പ്പനകള്‍ക്ക് ബൈബിള്‍ കൂട്ടായത്‌. പുതിയനിയമത്തിലെ ക്രിസ്തുവില്‍ ഒതുങ്ങിനില്‍ക്കുന്നു മിക്കവാറും എല്ലാം. അതിനുപുറത്തുള്ള, ഹവ്വ, ജോബ്, യോഹന്നാന്‍ എന്നിവരെയും ആചാരങ്ങളായ കുര്‍ബാന, കുമ്പസാരം എന്നിവയും അപൂര്‍വ്വമായി കാണാം. ഇവരില്‍, ‘ജോബ്’-ലെ രണ്ട്‌ വരികള്‍(7:3) ചുള്ളിക്കാ‍ട് വിവര്‍ത്തനം ചെയ്തിരിക്കുന്നത്‌ എത്രമനോഹരമായാണ്:

“വ്യര്ത്ഥമാസങ്ങള് എനിക്ക് അവകാശമായ് വന്നു;
കഷ്ടരാത്രികള് എനിക്ക് ഓഹരിയായിത്തീര്ന്നു.“

മലയാളത്തിലെ ഏറ്റവും ആധുനികഭാഷ ഉപയോഗിക്കുന്ന ബൈബിളായ കെസിബിസിയുടെ മലയാളം ബൈബിളില്‍ ഈ വരികള്‍ കാണൂ:
“ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെ രാവുകളും എനിക്ക്‌ ലഭിച്ചിരിക്കുന്നു”

ആരെങ്കിലും ഇനി ബൈബിളിന്റെ ആധുനികമലയാളം എഡിഷന്‍ ചെയ്യാനൊരുമ്പെടുന്നെങ്കില്‍ നിര്‍ബന്ധമായും സമീപിക്കേണ്ടയൊരാള്‍ ചുള്ളിക്കാട്‌ തന്നെയാണ് :)

2007-04-02

ദൈവം - ഒരു ലഘുചരിത്രം

തത്വചിന്തകര്‍ ദൈവത്തെ പറ്റി ചിന്തിക്കുമ്പോള്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ക്ലാസിഫിക്കേഷന്‍സ് ആണ്: ഗോഡ് മെറ്റീരിയലും ഫിസിക്കല്‍ മെറ്റീരിയലും. ഫിസിക്കല്‍ മെറ്റീരിയല്‍ എന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടനുഭവിക്കുന്ന പ്രപഞ്ചം. അതില്‍ കല്ലും മണ്ണും മനുഷ്യനും പ്രകാശവും ചെടികളും ഒക്കെ വരും. എന്നാല്‍ ഗോഡ് മെറ്റീരിയല്‍ കൊണ്ടാണ് ആത്മാവ്‌ ദൈവം എന്നിവയുണ്ടാക്കിയിട്ടുള്ളത്‌.

ആദ്യകാലത്ത്‌ മനുഷ്യന്‍ ദൈവത്തെ ആശ്രയിച്ചിരുന്നത്‌ ദുരിതങ്ങള്‍ അകറ്റാനും സമ്പത്തുണ്ടാവാനും മറ്റും ആയതിനാല്‍, ഗോഡ് മെറ്റീരിയല്‍ മനുഷ്യനില്‍ നിന്നും മാറി വളരെ ഉയരത്തിലിരുന്ന സംഗതിയായിരുന്നു. (ടൈപ്പ് 1)

എന്നാല്‍ പിന്നീട്‌ ആത്മീയാനുഭവം എന്നത് ഗോഡ് മറ്റീരിയലിന്റെ ഗുണമായി കണക്കാക്കാന്‍ തുടങ്ങി. അങ്ങനെയാണെങ്കില്‍ അത്‌ ഇത്ര താഴെകിടക്കുന്ന ഫിസിക്കല്‍ മെറ്റീരിയലിന് അനുഭവിക്കാന്‍ സാധിക്കുന്നതെങ്ങനെ എന്നചോദ്യം ഉയര്‍ന്നുവന്നു. അത്‌ പരിഹരിക്കാനാണ് മനുഷ്യനില്‍ ഫിസിക്കല്‍ മറ്റീരിയല്‍ മാത്രമല്ല ഗോഡ് മറ്റീരിയല്‍ കൂടി അടങ്ങിയിരിക്കുന്നു എന്ന ആശയം വന്നത്‌. (ടൈപ്പ് 2)

ആത്മീയാനുഭവത്തിന്റെ സ്വഭാവം എന്താണ് എന്ന്‌ മനസ്സിലാക്കുന്നതില്‍ നിന്നാണ് അടുത്ത മുന്നേറ്റം. ആ അനുഭവം ചുറ്റുമുള്ള എല്ലാത്തിനോടും പ്രപഞ്ചത്തിനോടുതന്നേയുമുള്ള വണ്‍നെസ് ആണ് എന്ന്‌ പൊതുവെ അംഗീകരിക്കപ്പെട്ടു. അങ്ങിനെയെങ്കില്‍ ഗോഡ് മറ്റീരിയലില്ലാത്തവയോട്‌ എനിക്ക്‌ വണ്‍നെസ്സ് തോന്നുന്നത്‌ എന്തുകൊണ്ട്‌ എന്ന പ്രശ്നവും വന്നു. അപ്പോഴാണ് തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന നരസിംഹാശയം വരുന്നത്‌. (ടൈപ്പ് 3)

ഇത്രയായതുകൊണ്ട്‌ മാത്രം തത്വചിന്തകരുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടില്ല. ഗോഡ് മറ്റീരിയലും ഫിസിക്കല്‍ മെറ്റീരിയലും രണ്ടാണെങ്കില്‍ രണ്ടും അടങ്ങുന്ന ജഗം ദൈവത്തേക്കാള്‍ വലുതാവുമല്ലോ. അത്‌ ഗോഡ് മറ്റീരിയല്‍ സുപ്രീമസി ഹൈപ്പോതെസിസിന് വിരുദ്ധമായി. അതായത്‌ ദൈവത്തിന് പുറത്തായി ഒന്നും ഉണ്ടാവാ‍ന്‍ പാടുള്ളതല്ല (ഇന്‍‌ക്ലൂസീവ്നെസ്സ്).

ഈ ഇന്‍‌ക്ലൂസിവ്നെസ്സ് പ്രോബ്ലം പരിഹരിക്കാനാണ് ശങ്കരന്റെ അദ്വൈതം വരുന്നത്‌. അദ്വൈതത്തില്‍ ഭൌതികപ്രപഞ്ചം ദൈവത്തിന്റെ ഒരു പ്രൊജക്ഷനാണ്; അല്ലെങ്കില്‍ നിഴല്‍. ഈ നിഴലിനെ അതിന്റെ സാധാരണ അര്‍ഥത്തില്‍ നിന്നും വേര്‍തിരിക്കാന് മായ എന്ന വാക്കുപയോഗിക്കുന്നു നാല് ഡൈമെന്‍ഷനുള്ള ആപേക്ഷിക സിദ്ധാന്തത്തിന്റേയും പത്തിലധികം ഡൈമെന്‍ഷന്‍സുള്ള സ്റ്റ്രിംഗ് തിയറിയുടേയും ഇക്കാലത്ത്‌ ഈ പ്രൊജക്ഷന്‍ ആശയം മനസ്സിലാക്കാന്‍ ‍ അധികം പണിയില്ല. (ടൈപ്പ് 4)

അദ്വൈതം പ്രകാരം തിന്മവരുന്നത് ദൈവത്തില്‍ നിന്നാണ് എന്നുള്ളത്‌ വലിയൊരു ചിന്താക്കുഴപ്പമായി. അതിന് ശങ്കരന്റെ ഉത്തരം, ദൈവത്തിന്റെ ബാക്കിയുള്ള ഡൈമെന്‍ഷന്‍സിനെ പറ്റി അവബോധമില്ലാത്തതിനാലാണ് (അറിവില്ലായ്മ) നമുക്ക്‌ തിന്മയെ അങ്ങനെ തോന്നുന്നത്‌ എന്ന്‌. ഇരുട്ടില്‍ കയ്യിന്റെ പിന്നില്‍ ലൈറ്റടിച്ച്‌ നിഴലുകൊണ്ടൊരു പുലിയെ ഉണ്ടാക്കിയപോലെയാണ് നാമനുഭവിക്കുന്ന തിന്മ. ദൈവത്തിന്റെ ഡൈമെന്‍ഷന്‍സ് നമുക്കറിയാത്തതുകൊണ്ട്‌ കൈ നമ്മള്‍ കാണുന്നേയില്ല.

മറ്റൊദാഹരണത്തിന് വലത്‌ വശത്തുള്ള ചിത്രം നോക്കുക. കളര്‍ ഡൈമെന്‍ഷന്‍ അറിയാത്തൊരാള്‍ അതിലെ ത്രികോണവും സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കുന്നേയില്ല. (കടപ്പാട്: വിക്കിപീഡിയയിലെ ഈ ലിങ്ക്)

ബുദ്ധന്‍ ഇതില്‍ മറ്റൊരപ്രോച്ചാണ് എടുക്കുന്നത്‌. ഗോഡ് തിയറിയെ പറ്റിയുള്ള അന്വേഷണം ഏതുമനുഷ്യന്റേയും അടിസ്ഥാനാ‍വശ്യമായ ആത്മീയത അച്ചീവ് ചെയ്യുന്നതില്‍ നിന്നും നമ്മളെ തടയുകയേ ഉള്ളൂ. ആത്മീയത അറിയാ‍ത്തവന്‍ അമ്പേറ്റ് കിടക്കുന്നവനാണ്‌. ശരിയായ മാര്‍ഗം കാണിച്ചുകൊടുത്ത് അവനെ സഹായിക്കുകയാണ് അപരന്റെ ധര്‍മ്മം. പകരം അമ്പിന്റെ ഉറവിടം അന്വേഷിച്ചുപോകലല്ല.

--
കടപ്പാട്: ഇതിലെ ഗോഡ്/ഫിസിക്കല്‍ മെറ്റീരിയല്‍ എന്ന കണ്‍സപ്റ്റ് വിലയനൂര്‍ രാമചന്ദ്രന്റെ റൈഥ് ലെക്ചറുകളില്‍ നിന്നും പൊക്കിയതാണ്.